ടോക്കിയോ: ചന്ദ്രനിൽ ബഹിരാകാശ പേടകം ഇറക്കാനുള്ള ജാപ്പനീസ് കമ്പനിയായ ഐസ്‌പേസിന്റെ ശ്രമം വീണ്ടും പരാജയപ്പെട്ടു. ഇന്ന് ചന്ദ്രനിൽ ഇറങ്ങുന്നതിനിടെ റെസിലിയൻസ് ലാൻഡർ തകർന്നുവീണതായി കമ്പനി വിശദീകരിച്ചു. രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഐസ്‌പേസിന്റെ ആളില്ലാ ചാന്ദ്ര ദൗത്യം പരാജയപ്പെടുന്നത്.
ദൗത്യം പരാജയപ്പെട്ടതോടെ, ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ആദ്യത്തെ ജാപ്പനീസ് സ്വകാര്യ ബഹിരാകാശ പേടകമാകാനുള്ള നേട്ടം റെസിലിയൻസിന് കൈവരിക്കാനായില്ല. 2023 ൽ ഐസ്‌പേസ് അയച്ച ആദ്യത്തെ ചാന്ദ്ര പേടകം (ഹകുട്ടോ-ആർ) സോഫ്റ്റ്‌വെയര്‍ തകരാര്‍ മൂലം തകര്‍ന്നിരുന്നു.
2025 ജനുവരി 15ന് സ്പേസ് എക്‌സിന്‍റെ കരുത്തുറ്റ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചായിരുന്നു റെസിലിയന്‍സ് ലാന്‍ഡര്‍ ചന്ദ്രനിലേക്ക് വിക്ഷേപിച്ചത്. ചന്ദ്രനെ കുറിച്ച് പഠിക്കാന്‍ 10 ശാസ്ത്രീയ ഉപകരണങ്ങള്‍ ലാന്‍ഡറിലുണ്ടായിരുന്നു.
എന്നാല്‍ റെസിലിയന്‍സിന്‍റെ ലാന്‍ഡിംഗ് വിജയമാക്കാന്‍ ഐസ്പേസിനായില്ല. പ്രൊപല്‍ഷ്യന്‍ സംവിധാനത്തിലോ സോഫ്റ്റ്‌വെയറിലോ ഹാര്‍ഡ്‌വെയറിലോ വന്ന തകരാറാകാം റെസിലിയെന്‍സിന്‍റെ തകര്‍ച്ചയ്ക്ക് കാരണം എന്നാണ് വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്