പാകിസ്ഥാനിലെ ബഹവൽപൂരിൽ ജൈഷ്എ മുഹമ്മദിന്റെ ഒരു മുതിർന്ന കമാൻഡറായ അബ്ദുൽ അസീസ് ഇസാറിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ഇന്റലിജൻസ് റിപ്പോര്‍ട്ടുകൾ. തിങ്കളാഴ്ച രാവിലെ 10:30-ഓടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം ജൈഷ് സ്ഥാപകനായ മസൂദ് അസ്ഹറിന്റെ വിശ്വസ്തനായ ഇസാറിന്റെ മരണം ഭീകരസംഘടനയ്ക്ക് ഒരു വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഒരു മാസത്തിനുള്ളിൽ ജൈഷിന് നേരിടുന്ന രണ്ടാമത്തെ വലിയ നഷ്ടമാണ് ഇസാറിന്റെ മരണം.
ഇതിനുമുമ്പ് ഇന്ത്യ നടത്തിയ ആക്രമണത്തിൽ മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 14 അംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഒരു മാസത്തിനുള്ളിൽ ജൈഷിന് നേരിടുന്ന രണ്ടാം വലിയ നഷ്ടമാണ് ഇസാറിന്റെ മരണം. ജൈഷ്-ഇ-മുഹമ്മദിന്റെ സെൻട്രൽ ശൂറ എന്ന സംഘടനയുടെ അംഗമായിരുന്നു ഇസാർ. ഈ സംഘം ആണ് വലിയ ഭീകരാക്രമണങ്ങൾ പദ്ധതിയിടുകയും, ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുകയും, ഓപ്പറേഷനുകൾക്ക് അനുമതി നൽകുകയും ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്