ജെറുസലേം: ഹമാസിന്റെ സൈനിക ഉപ കമാന്‍ഡര്‍ മര്‍വാന്‍ ഈസ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈനിക വക്താവ് സ്ഥിരീകരിച്ചു. ഈ മാസം ആദ്യം നടത്തിയ ആക്രമണത്തിലാണ് ഈസ കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ആദ്യമായാണ് ഇസ്രയേല്‍ സ്ഥിരീകരിക്കുന്നത്.
''എല്ലാ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും പരിശോധിച്ചു. രണ്ടാഴ്ച മുമ്പ് ഞങ്ങള്‍ നടത്തിയ ആക്രമണത്തില്‍ മര്‍വാന്‍ ഈസയെ ഇല്ലാതാക്കി,'' റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പ്രസ്താവനയില്‍ പറഞ്ഞു.
ഹമാസില്‍ നിന്ന് ഇത് സംബന്ധിച്ച് പ്രതികരണമൊന്നും ഉണ്ടായില്ല. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ് എല്‍-ദീന്‍ അല്‍-ഖസ്സാം ബ്രിഗേഡ്സിന്റെ തലവന്‍ മുഹമ്മദ് ഡീഫ്, ഗസ്സയിലെ ഹമാസ് നേതാവ് യഹ്യ സിന്‍വാര്‍ എന്നിവര്‍ക്കൊപ്പം ഇസ്രയേലിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഇസ്സയും ആദ്യം സ്ഥാനങ്ങളിലുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്