ടെഹ്‌റാൻ ∙ ആണവ പദ്ധതിയുടെ ഭാഗമായ യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കാൻ കഴിയില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ശനിയാഴ്ച ഒമാനിൽ നടന്ന ചർച്ചയിൽ ഇറാനുമായി പുതിയ ആണവ കരാർ അമേരിക്ക നിർദ്ദേശിച്ചിരുന്നു.
ടെഹ്‌റാനെതിരെയുള്ള പാശ്ചാത്യ ഉപരോധങ്ങൾ പിൻവലിക്കുന്നതിന് പകരമായി പൂർണ്ണമായി നിർത്തലാക്കുകയോ താഴ്ന്ന നിലയിലുള്ള സമ്പുഷ്ടീകരണം നടത്തുകയോ ചെയ്യണമെന്ന് യുഎസ് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം ഇറാൻ നിഷേധിക്കുകയായിരുന്നു.
ഊർജ്ജ സ്വാതന്ത്ര്യം നേടുന്നതിനുള്ള ഇറാന്റെ ശ്രമങ്ങളിൽ യുറേനിയം സമ്പുഷ്ടീകരണ വിഷയം പ്രധാനമാണെന്ന് ഖൊമേനി പറഞ്ഞു. സ്വാതന്ത്ര്യം എന്നാൽ അമേരിക്ക പോലുള്ളവരിൽ നിന്നും പച്ചക്കൊടി കാത്തിരിക്കരുത് എന്നാണ്. യുഎസ് നിർദ്ദേശം 1979-ലെ ഇസ്ലാമിക വിപ്ലവത്തിന്റെ ആദർശങ്ങൾക്ക് "നൂറു ശതമാനം വിരുദ്ധമാണ്" എന്ന് അദ്ദേഹം പറഞ്ഞു.
“യുക്തിബോധം എന്നാൽ അമേരിക്കയ്ക്ക് മുന്നിൽ തലകുനിക്കുകയും അടിച്ചമർത്തൽ ശക്തിക്ക് കീഴടങ്ങുകയും ചെയ്യുക എന്നാണ് ചിലർ കരുതുന്നത് ഇത് യുക്തിസഹമല്ല. ഇറാൻ സമ്പുഷ്ടമാക്കണോ വേണ്ടയോ എന്ന കാര്യത്തിൽ നിങ്ങൾ എന്തിനാണ് ഇടപെടുന്നത്? നിങ്ങൾക്ക് ഒരു അഭിപ്രായവും പറയാൻ കഴിയില്ല- ഖമേനി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്