ടെല്‍ അവീവ്: ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ യുഎസ് ആക്രമിച്ച് മണിക്കൂറുകള്‍ക്ക് ശേഷം, ഞായറാഴ്ച ഇറാന്‍ ഇസ്രായേലിന് നേരെ 40 ലധികം മിസൈലുകളാണ് വിക്ഷേപിച്ചത്. 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് നഗരങ്ങളിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളും വീടുകളും പൂര്‍ണമായും നശിക്കുകയും ചെയ്തു.
ടെല്‍ അവീവിലെ സ്‌ഫോടന സ്ഥലത്ത്, ഒരു ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടം രണ്ടായി പിളര്‍ന്നുപോയി. നൂറുകണക്കിന് മീറ്റര്‍ (യാര്‍ഡ്) ചുറ്റളവില്‍ ഒരു നഴ്‌സിംഗ് ഹോം ഉള്‍പ്പെടെ ഉള്ളവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ കുറച്ച് ആളുകള്‍ക്കാണ് മാത്രമാണ് പരിക്കേറ്റത്. കാരണം ആക്രമണം മുന്‍കൂട്ടി കണ്ട് നിരവധി താമസക്കാരെ ഒഴിപ്പിക്കുകയും ഷെല്‍ട്ടറുകളിലേയ്ക്ക് മാറ്റുകയും ചെയ്തു. കൂടുതല്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കാത്തത് അത്ഭുതകരമാണെന്ന് ഡെപ്യൂട്ടി മേയര്‍ ഹൈം ഗോറെന്‍ പറഞ്ഞു.
11-ാം നിലയിലെ ജനാലകള്‍ പൊട്ടിത്തെറിച്ച നിലയിലായിരുന്നു. നഴ്‌സിംഗ് ഹോമില്‍ നിന്ന് പുറത്തുകടക്കാന്‍ രോഗികളെ വീല്‍ചെയറുകളിലും അല്ലാതെയും മാറ്റാന്‍ ബന്ധുക്കളും ആരോഗ്യ ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെ സഹായത്തിനായി എത്തിയിരുന്നു. ഞായറാഴ്ചത്തെ മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ചെറിയ തോതിലാണെങ്കിലും കാര്യമായ പരിക്കേറ്റത്. ഡസന്‍ കണക്കിന് ആള്‍ക്കാര്‍ക്ക് നിസ്സാര പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്