ടെഹ്‌റാൻ: പശ്ചിമേഷ്യയെ അശാന്തമാക്കി ഇറാന്‍-ഇസ്രേയല്‍ സംഘര്‍ഷം എട്ടാം ദിവസവും തുടരുന്നു. ഇറാന്റെ ആഭ്യന്തര സുരക്ഷാ ആസ്ഥാനം ഇസ്രയേല്‍ തകര്‍ത്തതായുള്ള വാര്‍ത്തകളും പുറത്തുവരികയാണ്.
ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലിലെ സൊറോക ആശുപത്രി തകര്‍ന്നതായി റിപ്പോര്‍ട്ട്. ടെല്‍ അവീവിലും ഇറാന്‍ മിസൈലുകള്‍ പതിച്ചതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാനിലെ ടെലിവിഷന്‍ ചാനലുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. ചാനലുകളില്‍ ഇസ്ലാമിക ഭരണകൂടത്തിനെതിരായി തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.
ഉപഗ്രഹ ചാനലുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇറാനിയന്‍ ഭരണകൂടത്തിനെതിരായി നടന്ന പ്രതിഷേധങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ചാനലുകളില്‍ വന്നത്. സ്ത്രീകള്‍ മുടിമുറിക്കുന്നതിന്റെയും ഹിജാബ് അഴിക്കുന്നതിന്റേയും ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കപ്പെട്ടു.
അതേസമയം അറാക്ക് ജല റിയാക്ടറിനടുത്തുള്ള പ്രദേശങ്ങളില്‍ നിന്നും ഒഴിയാന്‍ ഇറാന് ഇസ്രയേല്‍ നിര്‍ദേശം നൽകി. ടെഹ്‌റാന്റെ തെക്ക് പടിഞ്ഞാറായി 250 കിലോമീറ്റര്‍ അകലെയാണ് അറാക് റിയാക്ടര്‍ സ്ഥിതി ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്