ടെഹ്‌റാന്‍: ഇസ്രായേല്‍ ചാര ഏജന്‍സിയായ മൊസാദിനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് മൂന്ന് പേരെ ഇറാന്‍ വധശിക്ഷയ്ക്ക് വിധേയരാക്കി.
ഇസ്രായേലുമായുള്ള 12 ദിവസത്തെ കടുത്ത സംഘര്‍ഷത്തിനുശേഷം അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചതിന്റെ പിറ്റേന്നാണ് ചാരവൃത്തി ആരോപിക്കപ്പെട്ട് ജയിലിയായിരുന്ന മൂന്നു പേരെ തൂക്കിലേറ്റിയത്.
തൂക്കിലേറ്റപ്പെട്ട മൂന്ന് പേരും ഇസ്രായേലിന്റെ മൊസാദുമായി സഹകരിച്ചതിനും ഒരു വ്യക്തിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ കടത്തിയതിനും ശിക്ഷിക്കപ്പെട്ടവരാണെന്ന് കൂടുതല്‍ വിവരങ്ങള്‍ പങ്കിടാതെ ഇറാന്‍ ജുഡീഷ്യറി വാര്‍ത്താ ഏജന്‍സിയായ മിസാന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേലുമായുള്ള ബന്ധത്തിന്റെ പേരില്‍ 700 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ നൂര്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേലുമായി പതിറ്റാണ്ടുകളായി സംഘര്‍ഷത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇറാന്‍, മൊസാദുമായി ബന്ധമുണ്ടെന്നും ഇസ്രായേല്‍ ചാര ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കിയെന്നും ആരോപിച്ച് നൂറുകണക്കിന് ആളുകളെ ഇതിനകം വധശിക്ഷക്ക് വിധേയമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്