മാഡ്രിഡ്: അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ് മുതിർന്ന ഉക്രൈൻ രാഷ്ട്രീയ പ്രവർത്തകനെ വെടിവച്ചു കൊന്നു.
2014 ലെ ജനകീയ പ്രക്ഷോഭത്തിൽ പുറത്താക്കപ്പെട്ട റഷ്യൻ അനുകൂല മുൻ ഉക്രേനിയൻ പ്രസിഡന്റ് വിക്ടർ യാനുകോവിച്ചിന്റെ മുതിർന്ന സഹായിയായിരുന്ന ആൻഡ്രി പോർട്ട്‌നോവ് ആണ് കൊല്ലപ്പെട്ടത്.
അമേരിക്കൻ സ്കൂൾ ഓഫ് മാഡ്രിഡിന് പുറത്തുള്ള തെരുവിൽ വെടിയേറ്റ മുറിവുകളുള്ള ഒരാളെക്കുറിച്ച് കോളുകൾ ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി. കുറഞ്ഞത് മൂന്ന് വെടിയേറ്റ മുറിവുകളോടെ പോർട്ട്നോവ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
2014-ൽ പോർട്ട്നോവ് രാജ്യദ്രോഹം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി ഉക്രെയ്നിൽ അന്വേഷണങ്ങൾ നേരിട്ടു. യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾ അദ്ദേഹത്തെ ലക്ഷ്യം വച്ചിരുന്നു. 2021-ൽ യുഎസ് ട്രഷറി വകുപ്പ് പോർട്ട്നോവിനെ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
