ഇറാന്റെ ആണവ നിലയങ്ങൾക്കെതിരേ ഇസ്രായേലോ അമേരിക്കയോ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന വാർത്തകൾ പുറത്തുവരുമ്പോൾ, ഈ പ്രദേശത്തിനു സമീപമുള്ള ഗൾഫ് അറബ് രാജ്യങ്ങളിൽ വലിയ ആശങ്ക ആണ് ഉയരുന്നത്. അത്തരം ആക്രമണം നടന്നാൽ പരിസ്ഥിതി മലിനീകരണവും, അപകടങ്ങളും, കൂടാതെ ഇറാനിൽ നിന്നുള്ള തിരിച്ചാക്രമണങ്ങളും ഉണ്ടാകാമെന്നാണ് ഇവരുടെ പ്രധാന ഭയം.
അതേസമയം ഇത്തരത്തിൽ ഒരു ആക്രമണം ഉണ്ടായാൽ എങ്ങനെ പ്രതിരോധിക്കാം എന്ന കാര്യങ്ങളിൽ രാജ്യങ്ങൾ മുൻകരുതലുകൾ ആരംഭിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒമാനിൽ, ചില മെസേജിംഗ് ആപ്പുകൾ വഴി, ആണവ ആക്രമണം ഉണ്ടായാൽ എങ്ങനെ സുരക്ഷിതമായി കഴിയാം എന്നത് സംബന്ധിച്ച അറിയിപ്പുകൾ ജനങ്ങൾക്കിടയിൽ പ്രചരിക്കുന്നുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. ജാലകങ്ങളില്ലാത്ത, അടച്ച മുറിയിൽ പ്രവേശിക്കുക, വാതിലുകളും ജനാലകളും കൃത്യമായി അടയ്ക്കുക, എയർ കണ്ടീഷൻ, എക്‌സ്‌ഹോസ്റ്റ് ഫാനുകൾ അടയ്ക്കുക എന്നിങ്ങനെ ആണ് ഈ സന്ദേശത്തിൽ വ്യക്തമാക്കുന്നത്.
ബഹ്റൈൻ സംസ്ഥാന വാർത്താ ഏജൻസിയുടെ റിപ്പോർട്ടുകൾ പ്രകാരം 33 അടിയന്തര താല്ക്കാലിക താമസസ്ഥലങ്ങൾ സജ്ജീകരിക്കുന്നുണ്ട്. രാജ്യമൊട്ടാകെ അലാറം സൈറണുകൾ പരിശോധിച്ചു എന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
എന്നാൽ ആണവ നിലയം ഇസ്രായേലിനേക്കാൾ ഗൾഫ് തലസ്ഥാനങ്ങൾക്ക് അടുത്തതാണ് എന്നതാണ് ഇവിടെ ഉള്ള ജനങ്ങളെ പ്രധാനമായും ആശങ്കയിൽ ആക്കുന്നത്. ആക്രമണം നടന്നാൽ പാരിസ്ഥിതിക മലിനീകരണ സാധ്യത ഉയരും, കടൽജലവും കുടിവെള്ളവും അപകടത്തിൽപ്പെടും എന്നിവയെല്ലാം വലിയ ആശങ്കകൾ ആണ് ഉണ്ടാക്കുന്നത്.
ആണവ നിലയം തകർന്നാൽ നമ്മുടെ കടൽജലം മുഴുവൻ മലിനമാകും. അതിനുശേഷം ആകെയുള്ള വെള്ളം 3 ദിവസത്തിൽ തീരും. നദികളോ ജലശേഖരണ ശേഷിയോ ഞങ്ങൾക്ക് ഇല്ല. എല്ലാവരും കടലിൽ നിന്നും പുനശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുന്നവരാണ്. ഈ ഭീഷണി ഖത്തറിനെയും, കുവൈറ്റിനെയും, യുഎഇയെയും ഒരുപോലെ ബാധിക്കും എന്ന് ഖത്തറിന്റെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്