ആഗോള ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയ ചിത്രമാണ് 2000 ൽ പുറത്തെത്തിയ ഗ്ലാഡിയേറ്റർ. ചിത്രം നിരവധി അവാർഡുകളും വാരിക്കൂട്ടി. ഓസ്കറിൽ 12 നോമിനേഷനുകൾ നേടിയ ചിത്രം മികച്ച ചിത്രവും മികച്ച നടനുമടക്കം അഞ്ച് പുരസ്കാരങ്ങൾ സ്വന്തമാക്കി. ഇപ്പോഴിതാ നീണ്ട 24 വർഷങ്ങൾക്കിപ്പുറം ഗ്ലാഡിയേറ്ററിന് ഒരു രണ്ടാം ഭാഗം എത്തുകയാണ്.
എപിക് ഹിസ്റ്റോറിക്കൽ ഡ്രാമ ഗണത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്തത് റിഡ്ലി സ്കോട്ട് ആയിരുന്നു. മാക്സിമസ് ഡെസിമസ് മെറിഡിയസ് എന്ന നായക കഥാപാത്രമായി എത്തി വിസ്മയിപ്പിച്ചത് റസൽ ക്രോ ആയിരുന്നു.
അന്ന് റസൽ ക്രോയും വാക്വിൻ ഫീനിക്സും മൽസരിച്ചഭിനയിച്ചെങ്കിൽ ഇന്ന് സ്ക്രീനിൽ നിറയുന്നത് പോൾ മെസ്കലും പെട്രോ പാസ്കലും ഒപ്പം ഡെൻസൽ വാഷിങ്ടണും.
ഗ്ലാഡിയേറ്റർ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റിഡ്ലി സ്കോട്ട് തന്നെയാണ്. ചിത്രത്തിൻറെ നേരത്തെ പുറത്തെത്തിയ ട്രെയ്‍ലറിന് വലിയ വരവേൽപ്പ് ലഭിച്ചിരുന്നു. ഇപ്പോഴിതാ പുതിയ ട്രെയ്‍ലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. ഗ്ലാഡിയേറ്ററിലെ സംഭവവികാസങ്ങൾ നടന്ന് രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള കാലത്താണ് ഗ്ലാഡിയേറ്റർ 2 ലെ കഥ നടക്കുന്നത്.
റോമിന്റെ മുൻ ചക്രവർത്തി മാർകസ് ഒറിലിയസിന്റെ പൗത്രൻ ലൂഷ്യസ് വെറുസ് ആണ് ചിത്രത്തിലെ നായക കഥാപാത്രം. ജനറൽ മാർകസ് അകേഷ്യസിന്റെ നേതൃത്വത്തിലുള്ള റോമൻ സൈന്യം ലൂഷ്യസിനെ അടിമത്തത്തിലേത്ത് തള്ളിവിടുന്നു. മാക്സിമസിന്റെ (ഗ്ലാഡിയേറ്ററിലെ റസൽ ക്രോ) ജീവിതകഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരു ഗ്ലാഡിയേറ്ററായി പോരിനൊരുങ്ങുകയാണ് ലൂഷ്യസ്.
പോൾ മെസ്കലാണ് ലൂഷ്യസ് ആയി എത്തുന്നത്. പെഡ്രോ പാസ്കൽ, കോണി നീൽസെൻ, ഡെൻസൽ വാഷിംഗ്ടൺ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 310 മില്യൺ ഡോളറോളമാണ് ചിത്രത്തിന്റെ നിർമ്മാണച്ചെലവ്. നിർമ്മാതാക്കൾക്ക് വൻ ലാഭം നേടിക്കൊടുത്ത ചിത്രമായിരുന്നു ഗ്ലാഡിയേറ്റർ. രണ്ടാം ഭാഗവും അതേപോലെ ജനപ്രീതി നേടുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഹോളിവുഡ്. ചിത്രം റിലീസ് ചെയ്യുന്നത് നവംബർ 22നാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്