വാഷിംഗ്‌ടൺ : യുഎസ് ധനസഹായം മരവിപ്പിച്ചത് ആഗോള ആരോഗ്യ പദ്ധതികളെ ബാധിച്ചിട്ടുണ്ടെങ്കിലും പിന്നോട്ടില്ലെന്ന് ലോകാരോഗ്യ സംഘടന.
യുഎസിന്റെ തീരുമാനം ചില പദ്ധതികളെ സാരമായി ബാധിച്ചിട്ടുണ്ട്. അതിന്റെ പ്രത്യാഘാതം പൂര്‍ണമായി നിര്‍ണയിക്കാനായിട്ടില്ല. എന്നിരുന്നാലും, ആഗോള തലത്തില്‍ നിശ്ചയിച്ച പദ്ധതികള്‍ തുടരും. ആവശ്യക്കാര്‍ക്കുള്ള സഹായം തുടരുന്നതിനായി മറ്റു സാമ്പത്തിക മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും സംഘടന വ്യക്തമാക്കി.
യുഎസ് ധനസഹായം മരവിപ്പിച്ചത് സംഘടനയുടെ ചില പരിപാടികളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് വക്താവ് മാര്‍ഗരറ്റ് ഹാരിസ് ജനീവയില്‍ പറഞ്ഞു. അതിന്റെ പ്രത്യാഘാതം പൂര്‍ണമായി നിര്‍ണയിക്കാനായിട്ടില്ല. ആഗോള തലത്തില്‍ അഞ്ചാം പനിക്കെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങളെ യുഎസ് തീരുമാനം സാരമായി ബാധിച്ചിട്ടുണ്ട്.
ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 100 ശതമാനം ധനസഹായവും യുഎസില്‍ നിന്നായിരുന്നു. വലിയ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും, അത് തകര്‍ന്നില്ലാതാകാന്‍ സമ്മതിക്കില്ല. അത് തുടരും. അതിനൊരു വഴി കണ്ടെത്തുന്നത് തീര്‍ച്ചയായും വലിയ വെല്ലുവിളിയാണെന്നും മാര്‍ഗരറ്റ് കൂട്ടിച്ചേര്‍ത്തു.
ലോകാരോഗ്യ സംഘടനയുടെ അടിയന്തര പ്രതികരണത്തിന്റെ ഭാഗമായ സേഫ് സ്കേലബിൾ കെയർ യൂണിറ്റിന്റെ തലവനായ ജാനറ്റ് ഡയസ്, യുഎസ് ധനസഹായം മരവിപ്പിച്ചത് ഉഗാണ്ടയിലെ എബോള പ്രതിരോധത്തെ ബാധിച്ചുവെന്ന് നേരത്തെ പറഞ്ഞിരുന്നു. സാധാരണയായി ഇടപെടാത്ത മേഖലകളിലേക്കുള്ള പിന്തുണയും സംഘടന വർദ്ധിപ്പിച്ചിരുന്നു. ഇതിനായി സംഘടന 3.4 മില്യൺ ഡോളർ ചെലവഴിച്ചതായി ജാനറ്റ് ഡയസ് പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേറിയതിനു പിന്നാലെയാണ് WHO അംഗത്വത്തില്‍ നിന്ന് യുഎസ് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. പതിറ്റാണ്ടുകളായി, WHO പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനകളും (GDP അധിഷ്ഠിത അംഗത്വ ഫീസ് ഉള്‍പ്പെടെ Assessed Contributions), സന്നദ്ധ സഹായങ്ങളുമായി (Voluntary Contributions) ഏറ്റവും കൂടുതല്‍ ധനസഹായം ലഭ്യമാക്കുന്ന രാജ്യമാണ് യുഎസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്