ഉക്രെയ്‌ന്റെ സുരക്ഷയ്ക്കായുള്ള ബ്രിട്ടന്റെ അപേക്ഷ തള്ളി ട്രംപ്; പരസ്പര സഹകരണം ശകത്മാക്കുമെന്ന് സ്റ്റാര്‍മര്‍

FEBRUARY 27, 2025, 6:20 PM

വാഷിംഗ്ടണ്‍:  ഉക്രെയ്നുമായുള്ള ധാതു കരാര്‍ റഷ്യയ്ക്കെതിരെ കീവിന് ആവശ്യമായ സുരക്ഷാ ഗ്യാരണ്ടിയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന്റെ യു.എസ് സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് വ്യക്തമാക്കി. കൂടുതല്‍ യുഎസ് സൈനിക പിന്തുണ നല്‍കണമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന തള്ളിക്കൊണ്ടായിരുന്നു ട്രംപിന്റെ പ്രസ്താവന. ട്രംപിന്റെ രണ്ടാം ടേം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് സ്റ്റാര്‍മര്‍ വൈറ്റ് ഹൗസില്‍ എത്തി ട്രംപിനെ കണ്ടത്. ട്രംപ് കാരണമാണ് ഉക്രെയ്നില്‍ സമാധാനം സാധ്യമായതെന്ന് പറഞ്ഞുകൊണ്ടായിരുന്നു സ്റ്റാര്‍മറിന്റെ സംഭഷണം തുടര്‍ന്നത്.

ഓവല്‍ ഓഫീസില്‍വച്ച് സ്റ്റാര്‍മര്‍ ചാള്‍സ് രാജാവിന്റെ ഒരു സന്ദര്‍ശന ക്ഷണക്കത്തും ട്രംപിന് കൈമാറി. ട്രംപ് അത് സ്വീകരിച്ചെങ്കിലും സന്ദര്‍ശനം എന്നായിരിക്കും എന്ന് വ്യക്തമാക്കിയിട്ടില്ല.

തുടര്‍ന്നുള്ള സംഭാഷണത്തില്‍ സഖ്യകക്ഷികള്‍ തമ്മിലുള്ള അന്തര്‍ലീനമായ വ്യത്യാസങ്ങളും ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള യുഎസ്-റഷ്യ ചര്‍ച്ചകളെച്ചൊല്ലിയുള്ള അറ്റ്‌ലാന്റിക് സംഘര്‍ഷങ്ങളുമെല്ലാം ഉള്‍പ്പെട്ടിരുന്നു. ഒരു ഉറച്ച യുഎസ് സുരക്ഷാ ഗ്യാരണ്ടികളില്ലാതെ ഉക്രെയ്നില്‍ ദീര്‍ഘകാല സമാധാനം ഉണ്ടാകില്ലെന്ന് സ്റ്റാര്‍മര്‍ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ട്രംപ് ഈ വാദം തള്ളിക്കളഞ്ഞു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സന്ദര്‍ശത്തിന് ശേഷം ട്രംപിനെ കാണുന്ന ഏറ്റവും പുതിയ യൂറോപ്യന്‍ നേതാവാണ് സ്റ്റാര്‍മര്‍. എന്നിരുന്നാലും ഉക്രെയ്‌നുമായുള്ള റഷ്യയുടെ യുദ്ധത്തെക്കുറിച്ചും പെട്ടെന്നുള്ള വെടിനിര്‍ത്തലിനുള്ള യുഎസ് പ്രേരണയെക്കുറിച്ചുമെല്ലാം ദീര്‍ഘനേരം സംസാരിച്ചു. വളരെ വേഗത്തില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നീങ്ങും. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഏതെങ്കിലും തരത്തിലുള്ള വിലപേശല്‍ അവസാനിപ്പിക്കുമെന്ന ശുഭാപ്തിവിശ്വാസവും ട്രംപ് പങ്കുവച്ചു. ഒന്നുകില്‍ അത് വളരെ വേഗം സംഭവിക്കും അല്ലെങ്കില്‍ അത് ഒരിക്കലും സംഭവിക്കില്ല.അതുകൊണ്ട് നമ്മള്‍ അത് ശരിയാക്കണമെന്ന് ട്രംപുമായുള്ള സംയുക്ത പത്രസമ്മേളനത്തില്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ഉക്രെയ്നിന്റെയോ യൂറോപ്യന്‍ രാജ്യങ്ങളുടെയോ പങ്കാളിത്തമില്ലാതെ റഷ്യയുമായി തിടുക്കത്തിലുള്ള സമാധാന കരാര്‍ യൂറോപ്പിനെ കൂടുതല്‍ അസ്ഥിരതയിലേക്ക് നയിച്ചേക്കാമെന്നും അത് അമേരിക്കയ്ക്ക് നല്ലതല്ലെന്നും സ്റ്റാര്‍മര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.

ജനുവരി 20 ന് അധികാരമേറ്റ ട്രംപ്, പുടിനുമായി കൂടുതല്‍ അടുക്കുകയും ഉക്രെയ്‌നിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുകയും കീവിനുള്ള യുഎസ് സാമ്പത്തിക സഹായത്തിന് തിരികെ പ്രതിഫലം ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് യൂറോപ്പിലെ പരമ്പരാഗത യുഎസ് സഖ്യകക്ഷികളെ ഞെട്ടിച്ചിരുന്നു.

അതേസമയം അപൂര്‍വമായ ഭൂമി ധാതുക്കള്‍ സംബന്ധിച്ച ഒരു കരാറില്‍ ഒപ്പുവെക്കാന്‍ സെലെന്‍സ്‌കി വെള്ളിയാഴ്ച വാഷിംഗ്ടണില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത് കൂടുതല്‍ യുഎസ് സഹായത്തെ ആശ്രയിച്ചിരിക്കുമെന്ന് സെലെന്‍സ്‌കി വ്യക്തമാക്കിയിട്ടുള്ളതാണ്. അതേസമയം ഉക്രെയ്നിനെ പിന്തുണയ്ക്കാന്‍ ചെലവഴിച്ച അമേരിക്കന്‍ പണം തിരിച്ചുപിടിക്കാനുള്ള ഒരു മാര്‍ഗമായാണ് ട്രംപ് ഈ കരാറിനെ കാണുന്നത്. ഇതില്‍ ഉക്രെയ്നിനായി പ്രത്യേക സുരക്ഷാ ഗ്യാരണ്ടികളൊന്നുമില്ല.

അതേസമയം ബ്രിട്ടന്‍ പ്രതിരോധ ചെലവ് വര്‍ദ്ധിപ്പിക്കുമെന്ന് സ്റ്റാര്‍മര്‍ സൂചന നല്‍കി. പ്രതിരോധ ചെലവ് വര്‍ദ്ധിപ്പിക്കാനുള്ള സ്റ്റാര്‍മറിന്റെ പ്രതിജ്ഞകളില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ട്രംപ് ഭരണകൂടത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാത്രമല്ല വളരെ വേഗം ബ്രിട്ടനുമായി ഒരു വ്യാപാര കരാറില്‍ എത്തുമെന്ന് ട്രംപ് പറഞ്ഞു. യു.എസ് ടെക്‌നോളജി കമ്പനികളെ ബാധിച്ച സ്വാതന്ത്ര്യ സംഭാഷണ ലംഘനങ്ങള്‍ സംബന്ധിച്ച് ബ്രിട്ടനിലെ നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്ന് യോഗത്തില്‍ പങ്കെടുത്ത യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പറഞ്ഞു. ന്യൂയോര്‍ക്കില്‍ ട്രംപ് ടവറില്‍ രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന അത്താഴവിരുന്നോടെ സ്റ്റാര്‍മറുമായുള്ള ട്രംപിന്റെ ബന്ധം സൗഹൃദപരമായ ഒരു തുടക്കമായി മാറി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam