ജെഡി വാന്‍സിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ഗ്രീന്‍ലാന്‍ഡിലെ യുഎസ് സൈനിക കമാന്‍ഡറെ പുറത്താക്കി പെന്റഗണ്‍

APRIL 11, 2025, 2:48 PM

വാഷിംഗ്ടണ്‍: വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ഗ്രീന്‍ലാന്‍ഡിലെ യുഎസ് സ്പേസ് ഫോഴ്സ് ബേസിന്റെ കമാന്‍ഡറായ കേണല്‍ സൂസന്‍ മയേഴ്‌സിനെ യുഎസ് സൈന്യം പുറത്താക്കി. കേണല്‍ മയേഴ്‌സിന്റെ നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ അവരെ പിരിച്ചുവിട്ടതായി പെന്റഗണ്‍ പ്രഖ്യാപിച്ചു.

സൂസനെ നീക്കം ചെയ്തതിന് പിന്നിലെ കൃത്യമായ കാരണം പെന്റഗണ്‍ പങ്കുവെച്ചില്ല. പക്ഷേ അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സൂചിപ്പിച്ചു.

മാര്‍ച്ചില്‍ പിറ്റുഫിക് സ്പേസ് ബേസിലേക്കുള്ള യാത്രയ്ക്കിടെ വൈസ് പ്രസിഡന്റ് വാന്‍സ് നടത്തിയ പരാമര്‍ശങ്ങളെ ചോദ്യം ചെയ്ത് കേണല്‍ മയേഴ്‌സ് ഒരു ഇമെയില്‍ അയച്ചതിന് ശേഷമാണ് സംഭവം. റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള വളരെ ആക്രമണാത്മകമായ കടന്നുകയറ്റങ്ങളില്‍ നിന്ന് ഗ്രീന്‍ലാന്‍ഡിനെ സംരക്ഷിക്കുന്നതില്‍ ഡെന്‍മാര്‍ക്ക് പരാജയപ്പെട്ടെന്നണ് വാന്‍സ്  കുറ്റപ്പെടുത്തിയിരുന്നത്.

vachakam
vachakam
vachakam

'നിലവിലെ രാഷ്ട്രീയം എനിക്ക് മനസ്സിലാകുമെന്ന് കരുതുന്നില്ല, പക്ഷേ എനിക്കറിയാവുന്നത് വെള്ളിയാഴ്ച വൈസ് പ്രസിഡന്റ് വാന്‍സ് ചര്‍ച്ച ചെയ്ത യുഎസ് ഭരണകൂടത്തിന്റെ ആശങ്കകള്‍ പിറ്റുഫിക് സ്പേസ് ബേസിനെ പ്രതിഫലിപ്പിക്കുന്നതല്ല.' കേണല്‍ മയേഴ്‌സ് വാന്‍സിന്റെ പരാമര്‍ശത്തിന് മറുപടി എഴുതി. 

പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തില്‍ നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ട്രംപ് പ്രസിഡന്റായതിനുശേഷം, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍, ഒരു മുതിര്‍ന്ന നാവിക അഡ്മിറല്‍, മുതിര്‍ന്ന സൈനിക അഭിഭാഷകര്‍ എന്നിവരുള്‍പ്പെടെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെ പെന്റഗണ്‍ പിരിച്ചുവിട്ടിട്ടുണ്ട്.

യൂണിഫോമിലുള്ള ഉദ്യോഗസ്ഥര്‍ രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിക്കുകയും ഭരണഘടനാപരമായി വിശ്വസ്തത പുലര്‍ത്തുകയും ചെയ്യണമെന്ന വാദത്തിലാണ് യുഎസ് സൈന്യം പരമ്പരാഗതമായി നിലകൊള്ളുന്നത്. എന്നിരുന്നാലും, സമീപകാല സംഭവവികാസങ്ങള്‍ പ്രതിരോധ സ്ഥാപനത്തിനുള്ളില്‍ രാഷ്ട്രീയ സ്വാധീനം ചോദ്യം ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

ഗ്രീന്‍ലാന്‍ഡ് യുഎസ് സുരക്ഷയ്ക്ക് പ്രധാനമാണെന്ന് പ്രസിഡന്റ് ട്രംപ് ഇതിനകം പ്രഖ്യാപിക്കുകയും 1721 മുതല്‍ ഡെന്‍മാര്‍ക്കിന്റെ കൈവശമുണ്ടായിരുന്ന ദ്വീപ് അമേരിക്ക വാങ്ങണമെന്ന് വാദിക്കുകയും ചെയ്തിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam