മിൽഫോർഡ് (കണക്ടിക്കട്ട്) (ഡബ്ല്യുടിഎൻഎച്ച്) : മിൽഫോർഡ് മോട്ടലിന്റെ ബാത്ത് ടബ്ബിൽ വെള്ളത്തിനടിയിൽ കുഞ്ഞ് മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഡെയ്ൽ ആന്റണി കിർക്ക്ലാൻഡ് (31) അറസ്റ്റിലായി. ഒരു മോട്ടൽ ജോലിക്കാരി മുറി വൃത്തിയാക്കാൻ പോയപ്പോളാണ് പൂർണ്ണമായും ബാത്ത് ടബ്ബിലെ വെള്ളത്തിനടിയിൽ മുങ്ങിയ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.
അറസ്റ്റ് വാറണ്ട് പ്രകാരം, മിൽഫോർഡിലെ മെയ്ഫ്ളവർ മോട്ടലിൽ പരിശോധനക്കെത്തിയ പോലീസ് ഒരു മുറിയിലെ ബാത്ത് ടബ്ബിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തി. കുട്ടിയുടെ വസ്ത്രങ്ങൾ, ബാഗുകൾ, കാർ സീറ്റ് എന്നിവയും മുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.
കുട്ടികളെ അപായപ്പെടുത്തുന്നതിനും വ്യക്തികളോട് ക്രൂരത കാട്ടുന്നതിനും ഡെയ്ൽ ആന്റണി കിർക്ക്ലാൻഡ് (31) ആണ് അറസ്റ്റ് ചെയ്യപ്പെട്ടത്. കുഞ്ഞിന്റെ പേരും മരണകാരണവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചിൽഡ്രൻ ആന്റ് ഫാമിലിസ് വകുപ്പ് മരണത്തിന് ആഴ്ചകൾക്ക് മുമ്പ് കുടുംബവുമായി ഇടപെട്ടിരുന്നു. ഇയാൾക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തുമെന്നാണ് കരുതുന്നത്.
ഒരു മില്യൺ ഡോളർ ബോണ്ടിൽ കിർക്ക്ലാൻഡ് ജയിലിൽ തുടരുന്നു. സെപ്തംബർ 26ന് അദ്ദേഹം വീണ്ടും കോടതിയിൽ എത്തും.
പി.പി.ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്