ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻമാർക്ക് ട്രോഫിക്കൊപ്പം പ്രത്യേക 'വേൾഡ് കപ്പ് വിന്നേഴ്‌സ് റിങ്' സമ്മാനിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചു.
ഞായറാഴ്ച മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന അർജന്റീന-സ്‌പെയിൻ ഫൈനലിലെ വിജയികൾക്കാണ് ഈ അപൂർവ ബഹുമതി ലഭിക്കുക. അമേരിക്കൻ കായികമേഖലയിൽ ഏറെ പ്രശസ്തമായ 'ചാമ്പ്യൻഷിപ്പ് റിങ്' സമ്പ്രദായം ഫുട്‌ബോളിലേക്കും കൊണ്ടുവരുന്ന ആദ്യ ശ്രമമാണിത്.
എൻഎഫ്എൽ സൂപ്പർ ബൗൾ ജേതാക്കൾക്ക് വർഷങ്ങളായി വിജയ മോതിരം സമ്മാനിക്കുന്ന മാതൃകയാണ് ഫിഫ പിന്തുടരുന്നത്. ലോകകപ്പ് ജേതാക്കൾക്കായി 30 പ്രത്യേക റിങ്ങുകളാണ് തയ്യാറാക്കിയിരിക്കുന്നത്.
കൂടാതെ ആരാധകർക്കായി 1,996 സ്മാരക റിങ്ങുകളും വിൽപ്പനയ്ക്ക് എത്തിക്കും. ഓരോ റിങ്ങിലും ചെറിയ ലോകകപ്പ് ട്രോഫിയുടെ രൂപവും പ്രത്യേക കൊത്തുപണിയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫൈനലിന് ശേഷം ട്രോഫിക്കൊപ്പം വിജയ റിങ്ങുകളും സമ്മാനിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപായിരിക്കും.
ലോകകപ്പിലെ 102 മത്സരങ്ങളും വിട്ടുനിന്ന ട്രംപ് ആദ്യമായി ടൂർണമെന്റിൽ പങ്കെടുക്കുന്നത് ഫൈനൽ വേദിയിലാണ്. അതേസമയം, കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുക കാരണം ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും വായു മലിനീകരണ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ടെങ്കിലും ഫൈനൽ മത്സരത്തെ അത് ബാധിക്കില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഇതിനിടെ ട്രംപും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും തമ്മിലുള്ള ബന്ധം ലോകകപ്പിനിടെ വിവാദമായിരുന്നു. അമേരിക്കൻ താരം ഫൊളാറിൻ ബാലോഗന്റെ ചുവപ്പ് കാർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ ട്രംപ് നേരിട്ട് ഇൻഫാന്റിനോയെ ബന്ധപ്പെട്ടുവെന്ന ആരോപണം വലിയ ചർച്ചയായിരുന്നു.
തുടർന്ന് ബാലോഗന്റെ ഒരു മത്സര വിലക്ക് താൽക്കാലികമായി നിർത്തിവെച്ചത് ടൂർണമെന്റിന്റെ സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുകയും
ഇതൊക്കെയായിട്ടും ലോകകപ്പ് ഫൈനലിൽ പുതിയ ചരിത്രം കുറിക്കാനുള്ള ഒരുക്കത്തിലാണ് ഫിഫ. ട്രോഫിക്കൊപ്പം വിജയ മോതിരവും സമ്മാനിക്കുന്ന പുതിയ പാരമ്പര്യം ലോക ഫുട്‌ബോളിൽ ഇനി മുതൽ തുടരുമോയെന്നതും ശ്രദ്ധേയമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
