25-ാം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് ജോൺ ടർണർ

AUGUST 7, 2026, 9:14 AM

പരിക്കുകളെ തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോൺ ടർണർ. 25-ാം വയസിലാണ് താരം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും തന്റെ കരിയറിന് വിരാമമിട്ടത്. കടുത്ത പരിക്കുകളും സ്‌ട്രെസ് ഫാക്ടറുമാണ് വിരമിക്കൽ തീരുമാനത്തിലേക്ക് നയിച്ചതെന്ന് താരം വ്യക്തമാക്കി.

2024ൽ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലൂടെ ഇംഗ്ലണ്ടിനായി രണ്ട് ഏകദിനങ്ങളിലും രണ്ട് ട്വന്റി 20 മത്സരങ്ങളിലും ടർണർ കളിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ ജനിച്ച ടർണർ 2024 ലാണ് ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിലൂടെ ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹം ദേശീയ ടീമിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു.

'പ്രൊഫഷണൽ ക്രിക്കറ്റും അന്താരാഷ്ട്ര ക്രിക്കറ്റും കളിക്കുക എന്റെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്നു. ഇംഗ്ലണ്ടിനായി കളിക്കാൻ കഴിഞ്ഞത് ബാല്യകാലം മുതലുള്ള സ്വപ്ന സാക്ഷാത്കാരമാണ്,' വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് ടർണർ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിലധികം കളിക്കളത്തിന് പുറത്തുനിൽക്കാൻ കാരണമായ സ്‌ട്രെസ് ഫാക്ടറും തുടർച്ചയായ പരിക്കുകളുമാണ് കരിയറിനെ ബാധിച്ചത്. ക്രിക്കറ്റിലെ ഭാവിയെക്കുറിച്ചും കളിക്ക് പുറത്തുള്ള ജീവിതത്തെക്കുറിച്ചും ചിന്തിച്ച ശേഷമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

2025 ജൂണിന് ശേഷം ടർണർ മത്സര ക്രിക്കറ്റിൽ കളിച്ചിട്ടില്ല. 2025ലെ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച ട്വന്റി20 മത്സരമാണ് താരം അവസാനം കളിച്ചത്. വിവിധ ഫോർമാറ്റുകളിലായി 53 മത്സരങ്ങളിൽ നിന്ന് 97 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 2021ലെ റോയൽ ലണ്ടൻ കപ്പിലൂടെയാണ് ടർണർ പ്രൊഫഷണൽ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. മുൻ ഇംഗ്ലണ്ട് നായകൻ അലസ്റ്റർ കുക്കിന്റെ വിക്കറ്റാണ് ടർണർ തന്റെ കരിയറിലെ ആദ്യ വിക്കറ്റാക്കി മാറ്റിയത്. തുടർന്ന് കൗണ്ടി ചാമ്പ്യൻഷിപ്പിലെ ആദ്യ ആറ് മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ വീഴ്ത്തി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും തിളങ്ങി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam