ന്യൂഡെല്‍ഹി: ടി20 ലോകകപ്പ് ഫൈനലിന് മുന്നോടിയായി തനിക്ക് വേണ്ടത്ര ആത്മവിശ്വാസമില്ലെന്ന് ക്യാപ്റ്റന്‍ രോഹിത്തിനോടും കോച്ച് രാഹുല്‍ ദ്രാവിഡിനോടും തുറന്നു പറഞ്ഞിരുന്നതായി വിരാട് കോഹ്‌ലി. പ്രധാനമന്ത്രി മോദിയുമായി നടത്തിയ സംഭാഷണത്തിലാണ് ഫൈനലിലെ താരമായ കോഹ്‌ലി ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ആത്മവിശ്വാസം അടിത്തട്ടില്‍ എത്തിയ സമയത്ത് കോച്ച് ദ്രാവിഡ് തന്നില്‍ വിശ്വാസം അര്‍പ്പിച്ചെന്ന് കോഹ്‌ലി പറഞ്ഞു.
'ആദ്യം, ഞങ്ങളെ ഇങ്ങോട്ട് ക്ഷണിച്ചതിന് ഞാന്‍ താങ്കളോട് നന്ദി പറയുന്നു. ടൂര്‍ണമെന്റില്‍ ടീമിനായി കാര്യമായ സംഭാവന നല്‍കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. ടീമിനോടും എന്നോടും ഞാന്‍ നീതി പുലര്‍ത്തിയിട്ടില്ലെന്ന് രാഹുല്‍ ദ്രാവിഡ് ഭായിയോട് പറഞ്ഞു. ഞാനും രോഹിത്തും ബാറ്റ് ചെയ്യാന്‍ പോകുമ്പോള്‍, എനിക്ക് ആത്മവിശ്വാസമില്ലെന്ന് ഞാന്‍ രോഹിത്തിനോട് പറഞ്ഞു. ആദ്യ ഓവറില്‍ എനിക്ക് മൂന്ന് ബൗണ്ടറികള്‍ ലഭിച്ചപ്പോള്‍ ഇതെന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ രോഹിത്തിനോട് ചോദിച്ചു. ചില ദിവസങ്ങളില്‍ എനിക്ക് ഒരു റണ്‍ പോലും ലഭിക്കുന്നില്ല, ഇപ്പോള്‍ ഒരു ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ ലഭിച്ചിരിക്കുന്നു,'' കോഹ്‌ലി പ്രധാനമന്ത്രി മോദിയുമായുള്ള സംഭാഷണത്തിനിടെ പറഞ്ഞു.
'ഞങ്ങള്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായതിന് ശേഷം, ടീമിന് സ്വയം കീഴടങ്ങുകയും ടീമിന് ഏറ്റവും മികച്ചത് എന്താണെന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക എന്നതായിരുന്നു എന്റെ മാര്‍ഗം. ഞാന്‍ ആ അവസ്ഥയിലേക്ക് വലിച്ചെറിയപ്പെട്ടതായി എനിക്ക് തോന്നി. ആ വികാരം വിശദീകരിക്കാന്‍ പ്രയാസമാണ്. ചില കാര്യങ്ങള്‍ ഉറപ്പായും സംഭവിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ന്യൂഡെല്‍ഹിയിലെ തന്റെ വസതിയില്‍ വെച്ചാണ് ആശയവിനിമയം നടത്തിയത്. ഫൈനലിന് മുന്‍പ് 75 റണ്‍സ് മാത്രം നേടിയിരുന്ന കോഹ്ലി, 76 റണ്‍സ് നേടി ഫൈനലിലെ താരമായി മാറിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്