ന്യൂഡെല്‍ഹി: 18 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ആദ്യമായി ഐപിഎല്‍ കപ്പില്‍ മുത്തമിട്ടിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോഹ്‌ലി. ഒരുവേള ഐപിഎല്‍ കിരീടമെന്ന സ്വപ്‌നം ബാക്കിയാക്കി വിരാട് വിരമിക്കേണ്ടി വരുമോ എന്ന ചോദ്യം പോലും ഉയര്‍ന്നിരുന്നു. എന്നാല്‍ ദീര്‍ഘമായ കാത്തിരിപ്പിനൊടുവില്‍ ഐപിെല്‍ കിരീടമെന്ന മധുരഫലം കോഹ്ലിക്ക് സ്വന്തമായി.
വിരാടിനെ അഭിനന്ദിക്കുന്നതിനിടയിലും അദ്ദേഹത്തേക്കാള്‍ വലിയ കാത്തിരിപ്പാണ് കിരീടത്തിനായി സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നടത്തിയതെന്ന് ഓര്‍മിപ്പിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്രര്‍ സെവാഗ്. 1989 മുതല്‍ 2011 വരെയാണ് ലോകകപ്പ് നേടാന്‍ സച്ചിന്‍ കാത്തിരുന്നതെന്ന് സെവാഗ് ചൂണ്ടിക്കാട്ടി.
'കപ്പ് നേടാനുള്ള അദ്ദേഹത്തിന്റെ (കോഹ്‌ലിയുടെ) കാത്തിരിപ്പ് 18 വര്‍ഷമേ ആയിട്ടുള്ളൂ. 1989 മുതല്‍ 2011 വരെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. അതിനാല്‍, കോഹ്‌ലിയുടെ കാത്തിരിപ്പ് കുറവാണെന്ന് പറയാം. എന്നിട്ടും സച്ചിന്‍ പോലും ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല. അദ്ദേഹം തീരുമാനിച്ചുറച്ചിരുന്നു, ഒരു ലോകകപ്പ് ട്രോഫി കയ്യില്‍ കിട്ടിയിട്ട് മാത്രമേ മടങ്ങുകയുള്ളെന്ന്,' സെവാഗ് പറഞ്ഞു.
കോഹ്‌ലിക്ക് ഇപ്പോള്‍ സമാധാനമായെന്നും ഇനി എപ്പോള്‍ വേണമെങ്കിലും ഖേദമില്ലാതെ അദ്ദേഹത്തിന് വിരമിക്കാമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.
2025 ഐപിഎല്‍ സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 657 റണ്‍സ് നേടി കോഹ്‌ലി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. സീസണിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ റണ്‍ സ്‌കോററാണ് അദ്ദേഹം. 144.71 സ്‌െ്രെടക്ക് റേറ്റില്‍ 54.75 എന്ന മികച്ച ശരാശരിയും അദ്ദേഹം കണ്ടെത്തി. സീസണില്‍ എട്ട് അര്‍ദ്ധസെഞ്ച്വറികളും അദ്ദേഹം നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്