പ്രീമിയർ ലീഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ടോട്ടനം ഹോട്‌സ്പർ, പുതിയ പരിശീലകനായി റോബർട്ടോ ഡി സെർബിയെ നിയമിക്കാനുള്ള തീവ്രശ്രമത്തിലാണ്. നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് 3-0ന് പരാജയപ്പെട്ടതടക്കമുള്ള മോശം പ്രകടനങ്ങളെത്തുടർന്ന് ഇഗോർ ട്യൂഡറെ പുറത്താക്കിയ ഒഴിവിലേക്കാണ് മുൻ ബ്രൈറ്റൺ, മാഴ്‌സെ പരിശീലകനായ ഡി സെർബിയെ ടോട്ടനം നോട്ടമിട്ടിരിക്കുന്നത്.
ടീമിനെ ദീർഘകാലത്തേക്ക് നയിക്കാൻ ഡി സെർബി അനുയോജ്യനാണെന്ന് ക്ലബ്ബ് മാനേജ്‌മെന്റ് വിശ്വസിക്കുന്നു. നിലവിൽ ലീഗിൽ നിലനിൽപ്പിനായി പോരാടുന്ന സാഹചര്യത്തിൽ എത്രയും വേഗം അദ്ദേഹത്തെ ചുമതലയേൽപ്പിക്കാനാണ് ക്ലബ്ബ് ചർച്ചകൾ നടത്തുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ മാഴ്‌സെ വിട്ട ഡി സെർബി നേരത്തെ തന്നെ ടോട്ടനത്തിന്റെ പട്ടികയിലുണ്ടായിരുന്നുവെങ്കിലും ടീമിന്റെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയാണ് നിയമന നടപടികൾ വേഗത്തിലാക്കാൻ കാരണമായത്.
ടീമിനെ റെലിഗേഷനിൽ നിന്ന് രക്ഷിച്ചാൽ വലിയ ബോണസും, അതല്ലെങ്കിൽ കരാറിൽ നിന്ന് ഒഴിവാകാനുള്ള പ്രത്യേക വ്യവസ്ഥയും ഡി സെർബിക്ക് ക്ലബ്ബ് വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ടുകൾ. സ്വകാര്യ ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും സീസണിന്റെ പാതിവഴിയിൽ ഇത്തരമൊരു വെല്ലുവിളി ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറാകുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
