പീഡനക്കേസ്: അഷ്‌റഫ് ഹക്കീം വിചാരണ നേരിടണം

JUNE 20, 2026, 9:45 AM

ഫിഫ ലോകകപ്പിനിടെ മൊറോക്കോ ഫുട്‌ബോൾ ടീമിനെ ആശങ്കയിലാക്കി പ്രതിരോധതാരം അഷ്‌റഫ് ഹക്കീമിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ നിർണായക കോടതി നടപടി. താരം സമർപ്പിച്ച അപ്പീൽ ഫ്രഞ്ച് അപ്പീൽ കോടതി തള്ളിയതോടെ കേസിൽ വിചാരണയ്ക്ക് മുന്നോട്ടുപോകാനുള്ള സാഹചര്യം രൂപപ്പെട്ടു. ഗ്രൂപ്പ് സിയിലെ സ്‌കോട്ട്‌ലൻഡിനെതിരായ നിർണായക മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ഈ നടപടി.

2023ൽ പാരിസിലെ സ്വന്തം വസതിയിൽ 24കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ഹക്കീമിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വിചാരണ നടത്താൻ മതിയായ തെളിവുകളുണ്ടെന്ന അന്വേഷണസംഘത്തിന്റെ കണ്ടെത്തലിനെ തുടർന്നാണ് കോടതി നടപടികൾ പുരോഗമിക്കുന്നത്. മൂന്ന് വർഷത്തിലേറെ നീണ്ട നിയമനടപടികൾക്കൊടുവിലാണ് കേസ് വിചാരണ ഘട്ടത്തിലേക്ക് കടക്കുന്നത്.

എന്നാൽ തനിക്കെതിരായ എല്ലാ ആരോപണങ്ങളും ഹക്കീമി ആവർത്തിച്ച് നിഷേധിച്ചു. സത്യം കോടതിയിൽ അവതരിപ്പിക്കാനുള്ള അവസരമായാണ് വിചാരണയെ കാണുന്നതെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്‌സിലൂടെ പ്രതികരിച്ചു. 'എന്റെ ജീവിതത്തെയും കുടുംബത്തെയും സത്യത്തെയും മറികടന്ന് എന്റേതല്ലാത്ത ഒരു കഥ പ്രചരിപ്പിക്കപ്പെടുകയാണ്. പ്രശസ്തിയുടെ പേരിൽ എളുപ്പത്തിൽ ലക്ഷ്യമാക്കപ്പെടുന്ന വ്യക്തിയായി പലപ്പോഴും ഞാൻ മാറുന്നുവെന്ന തോന്നലുണ്ട്. കോടതിയിൽ എന്റെ നിലപാട് വ്യക്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്,' എന്നാണ് ഹക്കീമിയുടെ പ്രതികരണം.

vachakam
vachakam
vachakam

വിചാരണ എപ്പോൾ ആരംഭിക്കുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട അധികാരികളിൽ നിന്നോ മറ്റ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നോ കൂടുതൽ പ്രതികരണങ്ങളും പുറത്തുവന്നിട്ടില്ല.

അതേസമയം, വെള്ളിയാഴ്ച പുലർച്ചെ 3.30ന് നടക്കുന്ന സ്‌കോട്ട്‌ലൻഡിനെതിരായ മത്സരത്തിനാണ് മൊറോക്കോ ഒരുങ്ങുന്നത്. ആദ്യ മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ച മൊറോക്കോയ്ക്ക് മുന്നേറ്റം ലക്ഷ്യമിട്ട് നിർണായക പോരാട്ടമാണ് ഇനി കാത്തിരിക്കുന്നത്. ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്കൊപ്പമുള്ള രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിൽ പങ്കാളിയായ ഹക്കീമിയെ ചുറ്റിപ്പറ്റിയുള്ള നിയമവിവാദം ലോകകപ്പ് വേദിയിലും ചർച്ചയാകുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam