പുതിയ പരിശീലകന്റെ കീഴിൽ വലിയ മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണ് സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ്. ഈ ആഴ്ച റയൽ ക്ലബ്ബിന്റെ പുതിയ സൈനിംഗുകൾ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കുമെന്ന് വിവിധ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലിവർപൂൾ വിട്ട ട്രെന്റ് അലക്സാണ്ടർ-അർനോൾഡും ബെൻഫിക്കയുടെ അൽവാരോ കരേരസും ക്ലബ്ബുമായി പുതിയ കരാറുകളിൽ ഒപ്പുവച്ചു. കാർലോ ആൻസെലോട്ടിക്ക് പകരം റയൽ സാവി അലോൺസോയെ പരിശീലകനായി കൊണ്ടുവന്നു.
ഇന്നലെ ക്രിസ്റ്റൽ പാലസിനെതിരായ തന്റെ അവസാന മത്സരം കളിച്ചതിന് ശേഷമാണ് ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് ആൻഫീൽഡിനോട് വിട പറഞ്ഞത്. നിലവിൽ പോർച്ചുഗീസ് ക്ലബ്ബ് ബെൻഫിക്കയ്ക്കായി കളിക്കുന്ന കരേരസുമായും റയൽ ഒരു കരാറിൽ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സീസണിൽ വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി ബെൻഫിക്കക്കായി 50 മത്സരങ്ങൾ കളിച്ച മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 23കാരാനായ താരം 2017-2020 കാലയളവിൽ റയൽ മഡ്രിഡിന്‍റെ യൂത്ത് ടീമിനായി കളിച്ചിട്ടുണ്ട്.
പിന്നാലെ യുനൈറ്റഡിൽ ചേർന്ന താരം വായ്പാടിസ്ഥാനത്തിൽ ഗ്രാനഡ, പ്രെസ്റ്റൻ, ബെൻഫിക്ക ക്ലബുകൾക്കായും പന്തുതട്ടി. 2024ലാണ് ബെൻഫിക്കയുമായി സ്ഥിരം കരാറിലെത്തുന്നത്. ഇതിനിടെ യുനൈറ്റഡും റയലും യുവതാരത്തെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്