ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിലെ പരാജയത്തിന് പിന്നാലെ ലഖ്നൗ സൂപ്പർ ജയന്റ്സിന് വീണ്ടും തിരിച്ചടി.
ബെംഗളൂരുവിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് ടീമിലെ മുഴുവൻ താരങ്ങൾക്കും ബിസിസിഐ പിഴ വിധിച്ചു.
ടീം ക്യാപ്റ്റൻ ഋഷഭ് പന്തിന് 30 ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. ടീമിലെ മറ്റ് താരങ്ങൾക്ക് 12 ലക്ഷം രൂപയോ മാച്ച് ഫീയുടെ 50 ശതമാനമോ പിഴയായി അടയ്ക്കണം. ഐപിഎൽ സീസണിൽ ഇത് മൂന്നാംതവണയാണ് റിഷഭ് പന്തിന് കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് ബിസിസിഐ പിഴ വിധിക്കുന്നത്.
ഏപ്രിൽ നാലിന് നടന്ന മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന് പിന്നാലെയും ഋഷഭ് ബിസിസിഐ നടപടി നേരിട്ടിരുന്നു. അന്ന് ഋഷഭ് പന്തിന് 12 ലക്ഷം രൂപയാണ് പിഴ വിധിച്ചത്. സീസണിലെ ആദ്യ തവണ ആയതിനാൽ സഹതാരങ്ങൾക്ക് പിഴ വിധിച്ചിരുന്നില്ല.
എന്നാൽ ഏപ്രിൽ 27ന് നടന്ന മുംബൈ ഇന്ത്യൻസ് – ലഖ്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിന് പിന്നാലെയും കുറഞ്ഞ ഓവർ നിരക്ക് തിരിച്ചടിയായി. അന്ന് ഋഷഭ് പന്തിന് 24 ലക്ഷം രൂപ പിഴയും സഹതാരങ്ങൾക്ക് ആറ് ലക്ഷം രൂപയോ മാച്ച് ഫീയുടെ 25 ശതമാനമോ ആണ് പിഴ വിധിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്