യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗൽ ചാംപ്യന്മാർ. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ ഫൈനല്‍ മത്സരത്തില്‍ മൂന്നിന് എതിരെ അഞ്ച് ഗോളുകള്‍ക്കാണ് പോർച്ചുഗലിന്റെ വിജയം.
സ്പെയിനിനെതിരായ വിജയത്തോടെ രണ്ട് നേഷൻസ് ലീഗ് കിരീടം നേടുന്ന ആദ്യ ടീമായി പോർച്ചുഗൽ.മത്സരം നിശ്ചിത സമയും അധിക സമയവും കടന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലെത്തിയപ്പോള്‍ മ്യൂണിക്കിലെ അലിയാൻസ് അരീന ആവേശപ്പോരിനാണ് സാക്ഷിയായത്.
21ാം മിനിറ്റില്‍ മാര്‍ട്ടിന്‍ സുബിമെന്‍ഡിയുടെ ഗോളോടെ, സ്പെയിനാണ് മുന്നേറ്റം ആരംഭിച്ചത്. മറുപടിയായി 25ാ-ാം മിനിറ്റില്‍ നുനോ മെന്‍ഡിസ് പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടി സ്കോർ ഒപ്പത്തിനൊപ്പം എത്തിച്ചു. മെന്‍ഡിസിന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ ആണിത്.
61ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പൊർച്ചുഗലിനെ സ്പെയിന് ഒപ്പം എത്തിച്ചു. ഒടുവില്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടില്‍ അൽവാരോ മൊറാത്തയുടെ കിക്ക് തട്ടിയകറ്റിയ ഗോൾകീപ്പർ ഡിയോഗോ കോസ്റ്റ പോർച്ചുഗലിനെ കിരീടത്തിനരികെ എത്തിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്