പ്രീമിയർ ലീഗിലെ ആവേശപ്പോരാട്ടത്തിൽ ലിവർപൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി മാഞ്ചസ്റ്റർ സിറ്റി. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു സിറ്റിയുടെ തകർപ്പൻ തിരിച്ചുവരവ്. ബെർണാഡോ സിൽവ, എർലിങ് ഹാലണ്ട് എന്നിവർ സിറ്റിക്കായി സ്‌കോർ ചെയ്തപ്പോൾ ഡൊമിനിക് സോബോസ്‌ലായിയാണ് ലിവർപൂളിന്റെ ഏക ഗോൾ നേടിയത്.
ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം 74-ാം മിനിറ്റിൽ സോബോസ്‌ലായിലൂടെ ലിവർപൂളാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ പത്ത് മിനിറ്റിനുള്ളിൽ ബെർണാഡോ സിൽവയിലൂടെ സിറ്റി സമനില പിടിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ലഭിച്ച പെനാൽറ്റി കൃത്യമായി വലയിലെത്തിച്ച് ഹാലണ്ട് സിറ്റിക്ക് നിർണ്ണായക വിജയം സമ്മാനിച്ചു.
ഇഞ്ചുറി ടൈമിൽ നാടകീയമായ നിമിഷങ്ങൾക്കാണ് ആൻഫീൽഡ് സാക്ഷ്യം വഹിച്ചത്. പത്താം മിനിറ്റിൽ റയാൻ ചെർക്കി തൊടുത്ത ലോങ് റേഞ്ചർ വലയിൽ പതിച്ചെങ്കിലും വാർ പരിശോധനയിൽ ഫൗൾ കണ്ടെത്തിയതിനെ തുടർന്ന് ഗോൾ നിഷേധിക്കപ്പെട്ടു. ഇതിനിടെ ലിവർപൂൾ താരം സോബോസ്‌ലായ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് അവർക്ക് തിരിച്ചടിയായി. ഈ ജയത്തോടെ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ സിറ്റി തങ്ങളുടെ പ്രതീക്ഷകൾ സജീവമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
