ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഇന്ത്യൻ ടീം പരിശീലകനായ ഗൗതം ഗംഭീർ നാട്ടിലേക്ക് മടങ്ങി. അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ടാണ് ഗംഭീർ നാട്ടിലേക്ക് മടങ്ങിയത് എന്നാണ് വിവരം. കഴിഞ്ഞ ആഴ്ചയാണ് ഗംഭീർ ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ട് പര്യടനത്തിനായി പോയത്.
കഴിഞ്ഞ ദിവസം ഹൃദയാഘാതം അനുഭവപ്പെട്ട ഗംഭീറിന്റെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗംഭീറിന്റെ അമ്മ ഇപ്പോഴും ഐസിയുവിൽ തന്നെ തുടരുകയാണ്. ജൂൺ 20ന് തുടങ്ങുന്ന ആദ്യ ടെസ്റ്റിന് മുമ്പ് ഗംഭീർ ഇംഗ്ലണ്ടിൽ തിരിച്ചെത്തുമോ എന്ന കാര്യം വ്യക്തമല്ല.
അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലുള്ളത്. രോഹിത് ശർമയും വിരാട് കോഹ്ലിയും ആർ. അശ്വിനും വിരമിച്ചതിനാൽ താരതമ്യേന യുവനിരയുമായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീമിന്റെ ഉത്തവാദിത്തം മുഴുൻ ഗംഭീറിന്റെ ചുമലിലായിരുന്നു. ഗംഭീർ നാട്ടിലേക്ക് മടങ്ങിയത് ഇന്ത്യൻ ടീമിന്റെ തയ്യാറെടുപ്പുകളെ ബാധിക്കുമോ എന്നും ആശങ്കയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ അടച്ചിട്ട ഗ്രൗണ്ടിൽ നടന്ന ഇന്ത്യൻ ടീമിന്റെ പരിശീലന സെഷന് നേതൃത്വം കൊടുത്തത് ഗംഭീറായിരുന്നു. രോഹിത് ശർമ വിരമിച്ചതോടെ ശുഭ്മാൻ ഗില്ലാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത്. രോഹിത്, കോഹ്ലി, അശ്വിൻ എന്നിവരുടെ അഭാവത്തിൽ കെ.എൽ. രാഹുലും ജസ്പ്രീത് ബുമ്രയുമാണ് ടീമിലെ സീനിയർ താരങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്