പാരീസ്: അടുത്തമാസം തുടങ്ങുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റിനുള്ള 26 അംഗ ഫ്രഞ്ച് സ്‌ക്വാഡിനെ പ്രഖ്യാപിച്ച് കോച്ച് ദിദിയെ ദെഷാംപ്‌സ്. തുറുപ്പുചീട്ടായ കിലിയൻ എംബാപ്പെ നയിക്കുന്ന സംഘത്തിൽ നിലവിലെ ബാലൻ ഡി ഓർ പുരസ്‌കാര ജേതാവ് ഒസ്മാനെ ഡെംബലെയും അണിനിരക്കും. നിലവിലെ റണ്ണേഴ്‌സ് അപ്പും തുടർച്ചയായി രണ്ട് ഫൈനലുകൾ കളിച്ചവരുമാണ് ഫ്രാൻസ്.
ലൂക്കാസ് ഹെർണാണ്ടസ്, എൻഗോളോ കാന്റെ എന്നിവർ മാത്രമാണ് എംബാപ്പെയ്ക്കും ഡെംബെലെയ്ക്കുമൊപ്പം 2018ൽ ലോകകപ്പ് നേടിയ ടീമിൽ നിന്ന് നിലനിർത്തപ്പെട്ടവർ. കഴിഞ്ഞ സീസണിൽ പി.എസ്.ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയും 35 ഗോളുകൾ സ്‌കോർ ചെയ്യുകയും ചെയ്ത ഡെംബെലെ, ഈ നൂറ്റാണ്ടിൽ ബാലൺ ഡി ഓർ നേടുന്ന രണ്ടാമത്തെ ഫ്രഞ്ച് താരമെന്ന ബഹുമതിയോടെയാണ് ടീമിലെത്തുന്നത്. റയൻ ചെർക്കി, വില്യം സാലിബ എന്നിവർ ഉൾപ്പെടെ ഏഴ് ഇംഗ്‌ളീഷ് പ്രീമിയർ ലീഗ് താരങ്ങൾ ടീമിലിടം പിടിച്ചിട്ടുണ്ട്. ബയേൺ മ്യൂണിക്ക് താരം മൈക്കൽ ഒലീസ്, ഡിസയർ ദൂയി എന്നിവരും ടീമിലുണ്ട്.
റയൽ മാഡ്രിഡ് താരം എഡ്വേർഡോ കാമവിംഗ, ടോട്ടൻഹാമിന്റെ റാൻഡൽ കോളോ മുവാനി എന്നിവരെ ദെഷാംപ്‌സ് ടീമിലുൾപ്പെടുത്തിയിട്ടില്ല. പരിക്ക് മൂലം ലിവർപൂളിന്റെ ഹ്യൂഗോ എക്കിറ്റികെയും പുറത്തായി.
ഫ്രഞ്ച് ടീം:
ഗ്രൂപ്പ് ഐയിൽ ഇറാഖ്, നോർവെ, സനെഗൽ എന്നിവരാണ് ഫ്രാൻസിന്റെ എതിരാളികൾ.
ജൂൺ 16ന് ന്യൂജേഴ്‌സിയിൽ സെനഗലിനെതിരെയാണ് ആദ്യ മത്സരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
