ഷാർലറ്റിൽ നടന്ന ഫിഫ ക്ലബ്ബ് ലോകകപ്പ് 2025ലെ തങ്ങളുടെ രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ മെക്‌സിക്കോയുടെ പച്ചുകയെ 3-1ന് തോൽപ്പിച്ച് റയൽ മാഡ്രിഡ്. മത്സരത്തിന്റെ തുടക്കത്തിൽ ഒരു ചുവപ്പ് കാർഡ് ലഭിച്ചിട്ടും പത്ത് പേരായി ചുരുങ്ങിയിട്ടും റയലിന്റെ വിജയം തടയാനായില്ല. ഈ വിജയത്തോടെ റയൽ നാല് പോയിന്റുമായി ഗ്രൂപ്പ് എച്ചിൽ ഒന്നാമതെത്തി, തുടർച്ചയായ തോൽവികളോടെ പച്ചുക ടൂർണമെന്റിൽ നിന്ന് പുറത്തായി.
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ സാൽമൺ റോണ്ടോണിന്റെ ഗോൾ നേടാനുള്ള അവസരം
നിഷേധിച്ചതിന് റൗൾ അസെൻസിയോയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചതോടെ റയൽ മാഡ്രിഡിന് വലിയ തിരിച്ചടിയായി. റയലിന് ഒരാൾ കുറഞ്ഞ മുൻതൂക്കം മുതലെടുത്ത് പച്ചുക തുടക്കത്തിൽ നിരവധി അവസരങ്ങളൊരുക്കിയെങ്കിലും തിബോട്ട് കോർട്ടോയിസിന്റെ മികച്ച സേവുകൾ റയലിനെ രക്ഷിച്ചു.
സമ്മർദ്ദങ്ങൾക്കിടയിലും, 35-ാം മിനിറ്റിൽ ഫ്രാൻ ഗാർസിയയും ഗോൺസാലോ ഗാർസിയയും ഉൾപ്പെട്ട മികച്ച മുന്നേറ്റത്തിനൊടുവിൽ ജൂഡ് ബെല്ലിംഗ്ഹാം റയൽ മാഡ്രിഡിനായി ആദ്യ ഗോൾ നേടി. ആദ്യ പകുതിക്ക് തൊട്ടുമുമ്പ്, ട്രെന്റ് അലക്‌സാണ്ടർ അർനോൾഡിന്റെ താഴ്ന്ന ക്രോസും ഗോൺസാലോയുടെ മികച്ച അസിസ്റ്റും ആർഡാ ഗുലർ മികച്ച ഫിനിഷിംഗിലൂടെ ലീഡ് ഇരട്ടിയാക്കി.
രണ്ടാം പകുതിയിൽ, പച്ചുക തുടർച്ചയായി ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും കോർട്ടോയിസിനെ
മറികടക്കാൻ കഴിഞ്ഞില്ല. ജോൺ കെന്നഡി, റോണ്ടോൺ, ബ്രയാൻ ഗോൺസാലസ് എന്നിവരുടെ ശ്രമങ്ങളെല്ലാം കോർട്ടോയിസ് തടുത്തിട്ടു.
70-ാം മിനിറ്റിൽ ബ്രാഹിം ഡയസുമായി ചേർന്നുള്ള മനോഹരമായ വൺടു പാസിലൂടെ ഫെഡറിക്കോ വാൽവെർഡെ റയൽ മാഡ്രിഡിന്റെ മൂന്നാം ഗോൾ നേടിയതോടെ വിജയം ഏതാണ്ട് ഉറപ്പായി.
78-ാം മിനിറ്റിൽ എലിയാസ് മോണ്ടിയേലിന്റെ ഷോട്ട് ഔറേലിയൻ ചൗമെനിയുടെ ദേഹത്ത് തട്ടി ഗതിമാറി കോർട്ടോയിസിനെ മറികടന്ന് വലയിൽ കയറിയതോടെ പച്ചുകയ്ക്ക് ഒരു ആശ്വാസ ഗോൾ നേടാനായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്