അഞ്ച് വർഷത്തെ കരാറിൽ അമെയ് രണവാഡയെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. 27 കാരനായ അമെയ് മുംബൈ സിറ്റി എഫ്‌സിയിൽ നിന്നുമാണ് കേരളാ ബ്ലാസ്റ്റേഴ്‌സിൽ ചേരുന്നത്. 2023-24 ഐഎസ്.എൽ സീസണിൽ മുംബൈ സിറ്റി എഫ്.സിയിൽ നിന്നും വായ്പ അടിസ്ഥാനത്തിൽ ഒഡിഷ എഫ്.സിയിൽ എത്തിയ അമെയ്, അവിടെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.
കഴിഞ്ഞ സീസണിൽ 22 മത്സരങ്ങൾ ഒഡിഷക്ക് വേണ്ടി കളിച്ച അമെയ് പ്രതിരോധത്തിലും മുന്നേറ്റത്തിലും ടീമിന്റെ ശക്തി കേന്ദ്രമായിരുന്നു. 2023-24 സീസണിൽ ഒഡീഷ എഫ്.സിയുടെ ഐ.എസ്.എൽ പ്ലേഓഫിലേക്കുള്ള കുതിപ്പിൽ മുഖ്യ പങ്കുവഹിച്ച അമെയ് രണവാഡെ, ആ സീസണിൽ ഒഡിഷക്ക് വേണ്ടി 1 ഗോളും 6 അസിസ്റ്റും നേടിയിട്ടുണ്ട്. വേഗത, കായികക്ഷമത, കൃത്യതയാർന്ന ക്രോസുകൾ, പ്രതിരോധ ചുമതലകളിൽ വിട്ടുവീഴ്ച ചെയ്യാതെ ആക്രമണങ്ങളെ പിന്തുണയ്ക്കുക എന്നതെല്ലാം അമെയ്‌യുടെ കളിയുടെ പ്രത്യേകത ആണ്.
എഫ്.സി ഗോവയിലൂടെ ആണ് ഐ.എസ്.എല്ലിൽ അരങ്ങേറിയത്. അന്താരാഷ്ട്ര തലത്തിൽ, അണ്ടർ17, അണ്ടർ19 തലങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
അമെയ്‌യുടെ ടീമിലേക്കുള്ള വരവിനെ കുറിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ അഭിക് ചാറ്റർജി,
കേരള ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്ന രീതിയിൽ കളിക്കാൻ കഴിവുള്ള ഫുൾബാക്കാണ് അമെയ്.
അമെയ്‌യുടെ ടീമിലേക്ക് ഉള്ള വരവിനെ കുറിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ്, ഞങ്ങളുടെ ഓഫർ സ്വീകരിക്കാൻ അമെയ് തീരുമാനിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സംഭാവനകൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. ഇന്ത്യൻ ദേശീയ ടീമിലേക്ക് എത്തുവാൻ സഹായിക്കുന്ന ഒരു സീസൺ അമെയ്ക്ക് ഉണ്ടാകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.
കേരളാ ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുന്നതിനെ കുറിച്ച് അമെയ് രണവാഡെ,
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയിൽ ചേരുന്നതിൽ എനിക്ക് അതിയായ അഭിമാനവും ആവേശവുമുണ്ട്. എന്നിൽ വിശ്വാസമർപ്പിച്ചതിന് മാനേജ്‌മെന്റിനോട് ഞാൻ നന്ദി പറയുന്നു. കേരള ബ്ലാസ്റ്റേഴ്‌സിനെ പ്രതിനിധീകരിക്കാനുള്ള ഈ അവസരം വലിയ ഉത്തരവാദിത്വമായാണ് ഞാൻ കാണുന്നത്, ക്ലബ്ബിനായി എന്റെ മികച്ച പ്രകടനം ഞാൻ പുറത്തെടുക്കും.
അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ സൈനിങ് ആണ് അമെയ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്