ബോളിവുഡ് താരം രൺവീർ സിംഗിന് നേരെ വീണ്ടും ബിഷ്‌ണോയ് ഗ്യാങ്ങിന്റെ വധഭീഷണി. രൺവീർ സിംഗും സംവിധായകൻ രോഹിത് ഷെട്ടിയും തങ്ങൾ പറയുന്നതുപോലെ അനുസരിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണി സന്ദേശത്തിൽ പറയുന്നു. രൺവീറിനെ നേരിട്ട് ആക്രമിക്കുന്നതിന് പകരം അദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്യുന്ന സ്റ്റാഫ് അംഗങ്ങളെയും മാനേജർമാരെയും അപായപ്പെടുത്തുമെന്നാണ് പുതിയ ഭീഷണി.
രൺവീർ സിംഗിന്റെ കീഴിൽ ജോലി ചെയ്യുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് ഭീഷണിപ്പെടുത്തിയ ആൾ പറയുന്നു. "നിങ്ങളുടെ സ്റ്റാഫ് അംഗങ്ങൾ എവിടെ താമസിക്കുന്നു, എപ്പോൾ ഓഫീസിൽ പോകുന്നു, എപ്പോൾ തിരികെ വരുന്നു എന്നതിനെക്കുറിച്ചെല്ലാം ഞങ്ങൾക്ക് കൃത്യമായ ധാരണയുണ്ട്. ഞങ്ങൾ നിങ്ങളെ നേരിട്ട് ഒന്നും ചെയ്യില്ല, പകരം നിങ്ങളുടെ സ്റ്റാഫിനെ ഉപദ്രവിക്കും. അപ്പോൾ നിങ്ങൾക്ക് ബോധം വരും," വോയിസ് ക്ലിപ്പിൽ പറയുന്നു.
രൺവീറിനൊപ്പം തന്നെ പ്രമുഖ സംവിധായകൻ രോഹിത് ഷെട്ടിയും അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന് സന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്. പറയുന്ന വാക്ക് മാറ്റിയാൽ ഉള്ള ശിക്ഷ എന്താണെന്ന് കാണിച്ചുതരുമെന്നും ഭീഷണിയിലുണ്ട്. കഴിഞ്ഞ ഫെബ്രുവരി 8-ന് രോഹിത് ഷെട്ടിയുടെ വീടിന് നേരെ വെടിവെയ്പ്പ് ഉണ്ടായതിന് പിന്നാലെയാണ് ഇപ്പോൾ രൺവീറിന് നേരെയും ഭീഷണി ഉയരുന്നത്.
സുരക്ഷ ശക്തമാക്കി: തുടർച്ചയായ ഭീഷണികളെത്തുടർന്ന് രൺവീർ സിംഗും ഭാര്യ ദീപിക പദുകോണും തങ്ങളുടെ മുംബൈയിലെ വീടിന് പുറത്ത് സുരക്ഷ വർധിപ്പിച്ചു. സായുധരായ സ്വകാര്യ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഇതിനെതിരെ ഇവരുടെ ഹൗസിംഗ് സൊസൈറ്റി ദാദർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സായുധരായ ആളുകൾ പൊതുസ്ഥലങ്ങളിലൂടെ നടക്കുന്നത് മറ്റ് താമസക്കാർക്ക് ഭയമുണ്ടാക്കുന്നു എന്നാണ് പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
