സത്യേന്ദര്‍ ജെയിനെതിരെ സിസിടിവി അഴിമതി; 7 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് കേസ്

MARCH 19, 2025, 5:31 AM

ന്യൂഡെല്‍ഹി: എഎപി നേതാവും ഡെല്‍ഹിയിലെ മുന്‍ ആരോഗ്യമന്ത്രിയുമായ സത്യേന്ദര്‍ ജെയിനെതിരെ സിസിടിവി അഴിമതി ആരോപണം. നഗരത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള 571 കോടി രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന ആരോപണമാണ് ജെയിനെതിരെ ഉയര്‍ന്നിരിക്കുന്നത്. 

അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17 പ്രകാരം ഡെല്‍ഹി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ ബ്യൂറോയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 

ക്യാമറകള്‍ സ്ഥാപിക്കുന്നതില്‍ കാലതാമസം വരുത്തിയതിനുള്ള 16 കോടി രൂപ പിഴ ഒഴിവാക്കുന്നതിന് 7 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ഡല്‍ഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലായി ഒരു ലക്ഷത്തിലധികം സിസിടിവികള്‍ സ്ഥാപിക്കേണ്ടതായിരുന്നു. പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിനാണ് (ബെല്‍) കരാര്‍ ലഭിച്ചിരുന്നത്.

vachakam
vachakam
vachakam

ആദ്യത്തെ കാലതാമസത്തിനും മോശം ഇന്‍സ്റ്റാളേഷനുകള്‍ക്കും ശേഷം 1.4 ലക്ഷം ക്യാമറകള്‍ കൂടി സ്ഥാപിക്കുന്നതിനുള്ള രണ്ടാമത്തെ ഓര്‍ഡര്‍ നല്‍കി. ബെല്ലിലെ ഒരു ഉദ്യോഗസ്ഥന്റെ മൊഴിയിലാണ് എസിബി കേസ് എടുത്തിരിക്കുന്നത്. 

'ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന് 571 കോടി രൂപയുടെ ടെന്‍ഡര്‍ നല്‍കി, തുടര്‍ന്ന് നഷ്ടം എഴുതിത്തള്ളുന്നതിനായി ജെയിന്‍ 7 കോടി രൂപ കൈക്കൂലി വാങ്ങി. അഴിമതി മറച്ചുവെക്കാന്‍ നിങ്ങള്‍ എത്ര ശ്രമിച്ചാലും ഇപ്പോള്‍ നിങ്ങള്‍ ഉത്തരം നല്‍കണം,' ബിജെപി ഡെല്‍ഹി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ ആവശ്യപ്പെട്ടു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സത്യേന്ദര്‍ ജെയിന്‍ രണ്ട് വര്‍ഷം മുമ്പ് അറസ്റ്റിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജാമ്യം ലഭിച്ചു. കഴിഞ്ഞ മാസം രാഷ്ട്രപതി ദ്രൗപതി മുര്‍മു അനധികൃത സ്വത്ത് സമ്പാദന കേസില്‍ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam