കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴയിൽ പലയിടത്തും വ്യാപക നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ട്. കോഴിക്കോട് നഗര മേഖലകളിൽ അടക്കം രൂക്ഷമായ വെള്ളകെട്ട് ജനജീവിതത്തെ വലിയ രീതിയിൽ ബാധിച്ചു.
മാങ്കാവിൽ ഇരുനില കെട്ടിടം തകർന്നു വീണു. ജീവഹാനി ഒന്നും ഉണ്ടായില്ല. കനത്തമഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ജലാശങ്ങളിലേക്കുള്ള പ്രവേശനം നിരോധിചിരിക്കുകയാണ്.സംസ്ഥാനത്താകെ കടലാക്രമണവും രൂക്ഷമാണ്.
അതേസമയം പത്തനംതിട്ടയിലും എറണാകുളത്തും മതിലിടിഞ്ഞും മരം വീണും നിരവധി സ്ഥലങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്താകട്ടെ ചാലയിൽ സ്കൂളിന്‍റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. അവധി ദിവസമായതിനാൽ വൻ അപകടം ആണ് ഒഴിവായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്