വയനാട് മണ്ണിടിച്ചിൽ: ഉത്തരവാദിത്തം കൊങ്കൺ റെയിൽവേക്കെന്ന് മന്ത്രി പി.കെ. ബഷീർ

JULY 7, 2026, 3:04 AM

വയനാട്ടിൽ തുരങ്കപാത നിർമാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലിന്റെ ഉത്തരവാദിത്തം നിർമാണ ചുമതലയുള്ള കൊങ്കൺ റെയിൽവേക്കാണെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. നിർമാണ സ്ഥലത്ത് മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടത് നീക്കം ചെയ്യാൻ രണ്ട് തവണ കർശന നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

തുരങ്കപാത നിർമാണം നടക്കുന്ന സ്ഥലത്ത് മണ്ണ് കുന്നുകൂട്ടിയ നിലയിലായിരുന്നുവെന്നും അത് മാറ്റണമെന്ന് പൊതുമരാമത്ത് വകുപ്പ് പലതവണ ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. വകുപ്പ് സെക്രട്ടറി ഉൾപ്പെടെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നിർദേശങ്ങൾ നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ കരാർ വ്യവസ്ഥ പ്രകാരം പൊതുമരാമത്ത് വകുപ്പിന് കാര്യമായ ഇടപെടൽ അധികാരമില്ലെന്നും, എല്ലാ ഉത്തരവാദിത്തവും കൊങ്കൺ റെയിൽവേക്കാണെന്നും മന്ത്രി വ്യക്തമാക്കി. ജോലി നേരത്തെ നിർത്തിവെച്ച് തൊഴിലാളികളെ മാറ്റിയതിനാൽ എഞ്ചിനീയർമാരും സുരക്ഷാ ജീവനക്കാരുമാണ് സ്ഥലത്തുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

പദ്ധതിക്ക് ആവശ്യമായ പരിസ്ഥിതി അനുമതികൾ നൽകിയത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണെന്നും, വയനാടിന്റെ ഭൂപ്രകൃതിയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതിനാലാണ് മുൻകരുതൽ നിർദേശങ്ങൾ നൽകിയതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പൊതുമരാമത്ത് വകുപ്പ് മുൻകൂട്ടി സ്വീകരിച്ച നടപടികൾ അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സഹായിച്ചുവെന്ന് വകുപ്പ് സെക്രട്ടറി അദീല അബ്ദുള്ള വ്യക്തമാക്കി. പലതവണ യോഗം ചേർന്ന് സുരക്ഷാ നിർദേശങ്ങൾ നൽകിയിരുന്നുവെന്നും അവർ പറഞ്ഞു.

വയനാട് കള്ളാടിയിലെ മീനാക്ഷി പാലത്തിന് സമീപം, വയനാട്–കള്ളാടി തുരങ്കപാത നിർമാണം നടക്കുന്ന സ്ഥലത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. തൊഴിലാളികളുമായി എത്തിയ രണ്ട് ബസുകളും മണ്ണിനടിയിൽപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam