കൊച്ചി: അപകടവും ആശുപത്രിവാസത്തിനും പിന്നാലെ ഉമ തോമസ് എംഎല്‍എ, പാലാരിവട്ടം സംസ്‌കാര ജംഗ്ഷനിലെ എംഎല്‍എ ഓഫീസിലെത്തി.
അതീവഗുരുതരാവസ്ഥയില്‍നിന്ന് എംഎൽഎ തിരികെയെത്തിയതിന്റെ സന്തോഷത്തിന് ഓഫീസില്‍ ലഡ്ഡു വിതരണവും നടന്നു.
പി.ടി. തോമസിന്റെ ചിത്രത്തില്‍ വിളക്കുതെളിച്ച ശേഷമാണ് ഉമ ഔദ്യോഗിക പ്രവൃത്തികളിലേക്ക് കടന്നത്. വിദ്യാലയപ്രവേശനത്തിനുള്ള ശുപാര്‍ശ മുതല്‍ ചികിത്സാ സഹായം, വീടിനു സഹായം തുടങ്ങി ഒന്നും വിട്ടുപോകാതെ ജീവനക്കാരേയും സഹപ്രവര്‍ത്തകരേയും ഓര്‍മിപ്പിച്ച് ജോലികളില്‍ സജീവമായി.
'ഒരു പാടുപേരുടെ പ്രാര്‍ഥന ഉണ്ടായിരുന്നു, കൂടെനിന്നവരോടും ദൈവത്തിനോടും നന്ദി പറഞ്ഞാല്‍ മതിയാവില്ല.' ഉമ പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ താല്‍ക്കാലികമായി നിര്‍മിച്ച വേദിയില്‍നിന്നു വീണാണ് ഉമ തോമസിന് പരിക്കേറ്റത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്