ആലപ്പുഴ: ഔദ്യോഗിക വാഹനം എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഓട്ടോയില്‍ യാത്ര തുടര്‍ന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആലപ്പുഴ ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങിനെത്തിയതാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇതോടെ കേന്ദ്ര സഹമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ച സംഭവിച്ചതായി ആരോപണം ഉയര്‍ന്നു.
ചടങ്ങ് കഴിഞ്ഞ് ക്ഷേത്രത്തിലെ ദീപക്കാഴ്ചയിലും പങ്കെടുത്ത് മന്ത്രി വാഹനം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തേക്കെത്തി. എന്നാല്‍ വാഹനം എത്താത്തതിനാല്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഒദ്യോഗിക വാഹനം കാത്ത് അഞ്ച് മിനിറ്റിലധികം റോഡില്‍ നിന്നു. ഈ സമയം വാഹന വ്യൂഹം പടിഞ്ഞാറേ നടയില്‍ അദ്ദേഹത്തെ കാത്തുനില്‍ക്കുകയായിരുന്നു.
സുരേഷ് ഗോപി അവിടെക്കിടന്ന ഓട്ടോയില്‍ കയറി കുമരകത്തുപോകാന്‍ ആവശ്യപ്പെട്ടതോടെ ഓട്ടോക്കാരന്‍ പരുങ്ങി. രണ്ട് കിലോമീറ്ററോളം പിന്നിട്ട് ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിന് സമീപമുള്ള ഹനുമാന്‍ ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോഴേക്കും വാഹനവ്യൂഹം കുതിച്ചെത്തി. ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ പിറകെയുള്ള വാഹനത്തിലാണ് എത്തിയത്.
പൊലീസ് ഉദ്യോഗസ്ഥര്‍ ഓടിയെത്തിയപ്പോള്‍ കുമരകത്തേക്കുള്ള റൂട്ട് ഓട്ടോ ഡ്രൈവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ നീരസത്തോടെ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ശാന്തനായി ഒദ്യോഗിക വാഹനത്തില്‍ കുമരകത്തേക്ക് പോവുകയായിരുന്നു. ഇന്ന് കോട്ടയത്ത് ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇന്നലെ കുമരകത്താണ് സുരേഷ് ഗോപിക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത്. സുരേഷ് ഗോപി ഓട്ടോയില്‍ പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സംഭവിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്ന ആരോപണവുമായി ബിജെപി രംഗത്ത് വന്നു. അതേസമയം പരിപാടിയോട് അനുബന്ധിച്ച് ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഈ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാഹനം മാറ്റിയിട്ടതാണ് ആശയക്കുഴപ്പത്തിന് ഇടായക്കിയതെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്