തിരുവനന്തപുരത്ത്: ശബരിമല സ്വർണക്കൊള്ള കേസിൽ കർണാടകയിലെ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഗോവർധൻ അയ്യപ്പ ഭക്തനാണെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും വാദിച്ച് ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.
അതേസമയം അന്വേഷണം പുരോഗമിക്കുന്നതിനാൽ കോടതിക്ക് ഇടപെടാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒന്നര കോടി രൂപ നൽകിയതായി ഗോവർധൻ അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ഈ തുക കൈമാറിയ രേഖകളും ഗോവർധൻ അന്വേഷണം നടത്തുന്നതിനായി സമർപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
