തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് ഗേറ്റ് ചാടി കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റതില്‍ ഗുരുതര ആരോപണവുമായി കുടുംബം.
പട്ടം സെന്റ് മേരീസ് സ്‌കൂളിലെ ആറ് അധ്യാപകര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ഓടിച്ചതാണെന്ന് വിദ്യാര്‍ഥിയുടെ അമ്മ പറഞ്ഞു. ബാലാവകാശ കമ്മീഷന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം.
അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ സഹായിക്കുന്നതിന് പകരം അധ്യാപിക ഏറെ നേരം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താനാണ് ശ്രമിച്ചതെന്നും ആരോപണമുണ്ട്.
ജൂണ്‍ 19നാണ് കേസിനാസ്പദമായ സംഭവം. പട്ടം സെന്റ്മേരീസ് സ്‌കൂളില്‍ നിന്ന് എല്‍ഐസി റോഡിലേക്ക് വരുന്ന വഴി വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടിനിന്നിരുന്നു. ഇതറിഞ്ഞാണ് സ്‌കൂളിലെ ആറ് അധ്യാപകര്‍ ആവിടേക്ക് എത്തിയതെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
