തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മുൻ പിഎ എ സുരേഷ് കുമാർ. തന്റെ മാതാപിതാക്കൾ മരിച്ചപ്പോൾ ഇല്ലാത്തത്ര വേദനയാണ് വി എസിന്റെ വേർപാടിൽ അനുഭവിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
എ സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
പ്രതീക്ഷകൾ വിഫലമായി...
വല്ലാത്ത അനാഥത്വം അനുഭവിക്കുന്നു…
മാതാപിതാക്കൾ
ചേതനയറ്റ് കിടന്നപ്പോൾ ഇല്ലാത്ത വേദന..
ഇന്നും പതിവ് പോലെ എസ് യു ടി യിൽ രാവിലെ മുതൽ ഉണ്ട്. ഒരു പന്ത്രണ്ട് മണി ആയെന്ന് തോന്നുന്നു.
വി എസിന്റെ രക്ത സമ്മർദത്തിൽ നേരിയ വ്യതിയാനം ഉണ്ടന്ന് അറിഞ്ഞു.
വലിയ പ്രശ്‌നം തോന്നിയില്ല.
രണ്ട് മണിയായപ്പോൾ അദ്ദേഹത്തിന്റെ രക്തസമ്മർദം കുറയുന്നില്ല എന്നറിഞ്ഞു.
മനസ്സു വല്ലാതെ പിടഞ്ഞു.
ഒരു വല്ലാത്ത നീറ്റൽ.
ഒറ്റക്കായിരുന്നു.
വിനോദിനെയും ശശി മാഷെയും വിളിച്ചു വിവരം പറഞ്ഞു. പിന്നീട് സിഎമ്മും ഗോവിന്ദൻ മാഷ് ഉൾപ്പെടെ ഉള്ള പാർട്ടി നേതാക്കളും ആശുപത്രിയിൽ എത്തി.
മനസ്സ് പതറി.
3.20ന് സഖാവ് പോയി.
അപ്പോഴും ഇപ്പോഴും വിശ്വസിക്കാൻ ആവുന്നില്ല.
ചേതനയറ്റ സഖാവിനെ കാണാൻ എസ് യു ടി യിൽ കാത്ത് നിൽക്കുന്നു.
മണ്ണിനും മനുഷ്യനും ഇനി ആര് കാവൽ നിൽക്കും.
അശരണർക്ക് അഭയമായി ഇനി ആരുണ്ടാവും.
പാർശ്വവൽകരിക്കപ്പെട്ടവന്റെ കരച്ചിൽ ഇനി ആര് കേൾക്കും
സ്ത്രീത്വം അപമാനിക്കപ്പെടുമ്പോൾ അവർക്ക് വേണ്ടി ശബ്ദിക്കാൻ ആരുണ്ടാവും.
വി എസിന് പകരംവെയ്ക്കാൻ ഒരേ ഒരു വി എസ് മാത്രം..
കണ്ണേ കരളേ വി എസ്സേ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്