കാസർകോട്: എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറി കെ. അനുരാഗിനെതിരെ ഉയർന്ന പരാതിയിൽ തൽക്കാലം സംഘടനാതല നടപടി സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിൽ പാർട്ടി നേതൃത്വം എന്ന് റിപ്പോർട്ട്. വിഷയത്തിൽ തിടുക്കപ്പെട്ട് തീരുമാനം എടുക്കേണ്ടതില്ലെന്നാണ് എസ്എഫ്ഐ നേതൃത്വ യോഗത്തിൽ പൊതുവേ രൂപപ്പെട്ട ധാരണയെന്നാണ് വിവരം.
പരാതി നൽകിയ യുവതിയുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ ശ്രമം. അതേസമയം, പരാതിയിൽ സിപിഎം ജില്ലാ നേതൃത്വം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
വാട്സ്ആപ്പ് വഴി അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ചുവെന്നാണ് കെ. അനുരാഗിനെതിരെ ഉയർന്നിരിക്കുന്ന ആരോപണം. എസ്എഫ്ഐ തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി അംഗമായ യുവതിയാണ് പരാതി നൽകിയത്.
പരാതിയിൽ, നിരവധി തവണ അശ്ലീല സ്വഭാവമുള്ള ചിത്രങ്ങളും സന്ദേശങ്ങളും ലഭിച്ചതായി യുവതി ആരോപിക്കുന്നുണ്ട്. രണ്ട് മാസം മുൻപ് തന്നെ ഈ വിഷയം എസ്എഫ്ഐ തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം.
തുടർന്നാണ് യുവതി സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി രാജഗോപാലന് നേരിട്ട് പരാതി നൽകിയത്. പരാതി ലഭിച്ച സാഹചര്യത്തിൽ പാർട്ടി നേതൃത്വം വിഷയം പരിശോധിച്ചുവരികയാണെന്നാണ് സൂചന.
അതേസമയം, പരാതിയിൽ ആരോപണ വിധേയനായ കെ. അനുരാഗിന്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുമോയെന്നും സംഘടനാതല നടപടികൾ സ്വീകരിക്കുമോയെന്നും അടുത്ത ദിവസങ്ങളിൽ വ്യക്തമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
