ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ ആത്മഹത്യാകുറിപ്പ് ലഭിച്ചതായി റിപ്പോർട്ട്.
കുറിപ്പിലെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല. എന്നാൽ, ഐടി റെയ്ഡ്, മാനസിക സമ്മർദ്ദം, ബിസിനസ്സിലെ പ്രതിസന്ധികൾ എന്നിവയെക്കുറിച്ച് പരാമർശിച്ചിരിക്കാമെന്ന് സൂചനയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കന്നഡ വാർത്താ ചാനലയാ സുവർണ ന്യൂസാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഒമ്പത് പേജുള്ള കുറിപ്പാണ് സി.ജെ. റോയ് എഴുതിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
വിവരം കുടുംബാംഗങ്ങൾ തന്നെയാണ് പുറത്തുവിട്ടത്. റോയിയുടെ ആഗ്രഹപ്രകാരം തന്നെയാണ് അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നടത്തിയത്.
അദ്ദേഹത്തിന് ഇഷ്ടമുണ്ടായിരുന്ന ബ്ലേസർ, സൺഗ്ലാസ്, ബ്രാൻഡഡ് ഷൂ എന്നിവ ധരിപ്പിച്ചാണ് ഞായറാഴ്ച അന്ത്യകർമങ്ങൾ നടത്തിയത്. റോയിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്