തിരുവനന്തപുരം: വയനാട് മേപ്പാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഏകോപിപ്പിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓഫീസിലെത്തി അദ്ദേഹം രക്ഷാദൗത്യം വിലയിരുത്തുകയും ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ പരിശോധിക്കുകയും ചെയ്തു.
മുഖ്യമന്ത്രി നൽകിയ വിവരങ്ങൾ പ്രകാരം, അപകടത്തിൽ ഒരാളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേർ ചികിത്സയിലാണ്, കൂടാതെ ഏഴ് പേർ കൂടി മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് ഔദ്യോഗിക വിവരം. ഇവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
മണ്ണിടിച്ചിലിന് മുമ്പ് തന്നെ അപകടസാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യാൻ 17 ദിവസം മുമ്പ് തന്നെ നിർദേശം നൽകിയിരുന്നു. കഴിഞ്ഞ മാസം 20-ന് ജില്ലാ കളക്ടർ മണ്ണ് മാറ്റാൻ ഉത്തരവിറക്കിയെങ്കിലും കരാറുകാർ അത് പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണെന്നും കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്താൻ എല്ലാ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
