കൊച്ചി: മുന്നറിയിപ്പില്ലാതെ കൊച്ചി–വൈപ്പിൻ റോ-റോ സർവീസ് താൽക്കാലികമായി നിർത്തിവെച്ചതോടെ നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. സർവീസ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് വ്യക്തമായ അറിയിപ്പ് ലഭിക്കാത്തതിനാൽ യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് നേരിട്ടു.
ഇന്നലെ റോ-റോ നിയന്ത്രണം വിട്ട് ഒഴുകിയ സംഭവത്തെ തുടർന്നാണ് സർവീസ് നിർത്തിവയ്ക്കാൻ അധികൃതർ തീരുമാനിച്ചത്. കായലിലെ ശക്തമായ ഒഴുക്കാണ് സർവീസ് സുരക്ഷിതമായി നടത്താൻ തടസ്സമാകുന്നതെന്നാണ് വിശദീകരണം
ജലനിരപ്പും ഒഴുക്കും സാധാരണ നിലയിലാകുന്നതുവരെ സർവീസ് പുനരാരംഭിക്കാൻ കഴിയില്ലെന്നാണ് അധികൃതർ അറിയിച്ചത്. സുരക്ഷ മുൻനിർത്തിയാണ് താൽക്കാലികമായി സർവീസ് നിർത്തിവെച്ചിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
റോ-റോ സർവീസിനെ ആശ്രയിച്ച് ദിവസേന യാത്ര ചെയ്യുന്ന ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഉൾപ്പെടെ നിരവധി പേർക്ക് ഇതുമൂലം യാത്രാപ്രതിസന്ധി നേരിടേണ്ടിവന്നു. സർവീസ് എപ്പോൾ പുനരാരംഭിക്കുമെന്ന കാര്യത്തിൽ അധികൃതർ ഇതുവരെ വ്യക്തത നൽകിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
