വയനാട്: ദേശീയപാത 766-ൽ വയനാട് വന്യജീവിസങ്കേതത്തിലൂടെ കടന്നുപോകുന്ന വാഹനയാത്രക്കാർക്ക് വനംവകുപ്പിന്റെ കർശന മുന്നറിയിപ്പ്. ബന്ദിപ്പൂർ, മുതുമല വന്യജീവിസങ്കേതങ്ങളിൽ നിന്ന് കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൂട്ടത്തോടെ പാതയോരങ്ങളിൽ തമ്പടിക്കുന്ന സാഹചര്യത്തിലാണ് ഈ ജാഗ്രതാ നിർദ്ദേശം.
മുത്തങ്ങ എടത്തറമുതൽ സംസ്ഥാന അതിർത്തിയായ മൂലഹള്ള വരെയുള്ള ഭാഗങ്ങളിലൂടെ യാത്ര ചെയ്യുന്നവർക്കാണ് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.വേനൽ കടുത്തതോടെ വെള്ളവും തീറ്റയും തേടി വന്യജീവിസങ്കേതങ്ങളിൽ നിന്ന് കാട്ടാനകൂട്ടം ഇവിടേക്ക് എത്തുന്നുണ്ട്.
വെള്ളം തേടിയെത്തുന്ന കാട്ടാനക്കൂട്ടങ്ങൾ ദേശീയപാത മുറിച്ചുകടക്കുന്നത് പകൽസമയങ്ങളിൽപോലും പതിവ് കാഴ്ചയാണ്. ഈ സാഹചര്യത്തിലാണ് ഇതുവഴി യാത്ര ചെയ്യുന്നവർ പാതയോരങ്ങളിൽ വാഹനങ്ങൾ നിർത്തരുതെന്നും വേഗതകുറച്ച് സഞ്ചരിക്കണമെന്നുള്ള ജാഗ്രത നിർദേശം വനംവകുപ്പ് നൽകിയിരിക്കുന്നത്. എടത്തറമുതൽ മൂലഹള്ള വരെയുളള ഭാഗങ്ങളിൽ വനപാലകർ പട്രോളിങും കാവലും ശക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സംഘർഷം; തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവർത്തകർ
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ യെല്ലോ അലർട്ട്
അതിക്രമത്തിന് പിന്നാലെ രഞ്ജിത്ത് യുവനടിയെ ഫോണിൽ വിളിച്ചു; ഫോൺ രേഖകൾ നിർണായകം