പാലക്കാട്: ചിറ്റൂർ നഗരസഭയിൽ സുമേഷ് അച്യുതൻ ചെയർമാനാകും.
ആകെയുള്ള 30 സീറ്റിൽ 19 സീറ്റ് നേടിയാണ് യുഡിഎഫ് ഭരണം നേടിയെടുത്തത്. 11 സീറ്റുകളാണ് എൽഡിഎഫ് നേടിയത്. എൻഡിഎയ്ക്ക് സീറ്റുകളൊന്നും ലഭിച്ചില്ല.
74 വർഷം നീണ്ടുനിന്ന യുഡിഎഫ് ഭരണം അവസാനിപ്പിച്ച് 2020ൽ എൽഡിഎഫ് നഗരസഭ ഭരണം പിടിച്ചെടുത്തിരുന്നു. എന്നാൽ സുമേഷ് അച്യുതന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഇക്കുറി ഭരണം തിരിച്ചു പിടിച്ചു.
സുമേഷ് അച്യുതൻ ആദ്യമായാണ് നഗരസഭയിലേക്ക് മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു വോട്ടിന് എൽഡിഎഫ് വിജയിച്ച പരുത്തിക്കാവ് വാർഡിലാണ് സുമേഷ് അച്യുതൻ ജനവിധി തേടിയത്.
185 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുമേഷ് അച്യുതൻ വിജയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്