ഖുർആൻ പഠിതാക്കൾ സമൂഹത്തിന് മാതൃകയാവണം: കാന്തപുരം
കോഴിക്കോട്: ഖുർആൻ പഠിതാക്കൾ വിശുദ്ധ ഗ്രന്ഥം ഉൾകൊള്ളുന്ന സന്ദേശങ്ങൾ ജീവിത്തിൽ പകർത്തി സമൂഹത്തിന് മാതൃകയാവണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. മർകസ് ഖുർആൻ അക്കാദമിയിലെ 2025 -26 അധ്യയന വർഷത്തെ പഠനാരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുർആൻ മനഃപാഠ പഠന രംഗത്ത് കേരളത്തിൽ മാതൃകകളില്ലാത്ത കാലത്ത് വ്യവസ്ഥാപിതമായ രീതിയിൽ ഹിഫ്‌ള് അക്കാദമികൾക്ക് തുടക്കം കുറിച്ചത് മർകസാണെന്നും ഇപ്പോൾ ധാരാളം പേർ ഈ മേഖലയിലേക്ക് കടന്നുവരുന്നത് ശുഭകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം പുതുതായി പ്രവേശനം നേടിയ 420 വിദ്യാർത്ഥികൾക്ക് മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വിശുദ്ധ ഖുർആനിലെ ആദ്യ അധ്യായമായ സൂറത്തുൽ ഫാതിഹ പാരായണം ചെയ്താണ് പഠനാരംഭം കുറിച്ചത്. ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. കഴിഞ്ഞ നാൽപ്പത് വർഷത്തിനിടയിൽ മുവ്വായിരത്തോളം ഹാഫിളുകളെ മർകസ് ഖുർആൻ അക്കാദമി വാർത്തെടുത്തിട്ടുണ്ടെന്നും വിദേശ രാജ്യങ്ങളിലുൾപ്പെടെ സമൂഹത്തിൽ അവർ മികച്ച സേവനങ്ങൾ നിർവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി മർകസ് ഖുർആൻ അക്കാദമിക്ക് 32 ക്യാമ്പസുകളുണ്ട്.
യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജംഇയ്യത്തുൽ ഇമാറാത്തിൽ ഖൈരിയ്യ സംഘടിപ്പിച്ച ഖുർആൻ മനഃപാഠ മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ മുഹമ്മദ് നബ്ഹാൻ, മഹ്ബൂബ് വാണിമേൽ, മുഹമ്മദ് അമീൻ ഉമറുൽ ഫാറൂഖ് പെരിന്തൽമണ്ണ (മർകസ് ഹിഫ്‌ള് കാരന്തൂർ), ശംവീൽ അഹ്മദ് നസ്‌റുൽ ഇസ്‌ലാം (ഖൽഫാൻ കൊയിലാണ്ടി) എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
മർകസ് ഖുർആൻ അക്കാദമി പ്രിൻസിപ്പാൾ ഹാഫിള് അബൂബക്കർ സഖാഫി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജാമിഅ മർകസ് റെക്ടർ മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, മർകസ് എം.എം.ഐ സ്ഥാപനങ്ങളുടെ സിഎഒ റശീദ് സഖാഫി വി.എം, ഖുർആൻ അക്കാദമി എഒ ഹാഫിള് അബ്ദുസ്സമദ് സഖാഫി എന്നിവർ സംസാരിച്ചു. സയ്യിദ് ഉവൈസ് തങ്ങൾ മടക്കര, ഇസ്സുദ്ദീൻ സഖാഫി പുല്ലാളൂർ, ഉസ്മാൻ മൗലവി പനമരം, ഹിദായത്തുല്ല സഖാഫി പള്ളിശ്ശേരി, ഉമർ ലത്വീഫി കള്ളാടിപ്പറ്റ, യഹ്‌യ നഈമി മൂന്നാക്കൽ തുടങ്ങിയവരും അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്