ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഭരണഘടനയെ കടന്നാക്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയും അമിത് ഷായും ചേർന്ന് ഭരണഘടനയ്‌ക്കെതിരായി നടത്തുന്ന ആക്രമണം അംഗീകരിക്കാനാവില്ല, ഒരു ശക്തിക്കും ഭരണഘടനയെ തൊടാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
1975ൽ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.
അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പൗരാവകാശങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. പ്രതിപക്ഷ നേതാക്കളെയും വിമതരെയും ജയിലിലടച്ചു. പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി. മ്മുടെ ഭരണഘടനയെ സംരക്ഷിച്ചുകൊണ്ടും, ഇന്ത്യയുടെ ജനാധിപത്യത്തെയും ജനാധിപത്യ പാരമ്ബര്യങ്ങളെയും ഉള്‍കൊണ്ടും 50 വർഷം മുമ്ബ് ചെയ്ത ഇത്തരം ഒരു കാര്യം ഇന്ത്യയില്‍ ആരും ചെയ്യാൻ ധൈര്യപ്പെടില്ല എന്ന കാര്യം രാജ്യത്തെ ജനങ്ങള്‍ കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
"ഇന്ത്യൻ ഭരണഘടനയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് സാധാരണക്കാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ തുടരും. ഞങ്ങളുടെ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തുകയാണ്. ഒരു ശക്തിക്കും ഇന്ത്യൻ ഭരണഘടനയെ തൊടാൻ കഴിയില്ല. ഞങ്ങൾ അത് സംരക്ഷിക്കും" - രാഹുൽ ഗാന്ധി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്