ബംഗളൂരു: വിവാഹം നിരസിച്ചതിന് 15കാരിയെ 32കാരൻ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കർണാടകയിലെ കുടക് ജില്ലയിലെ മുട്‌ലു സ്വദേശിനിയായ പെൺകുട്ടിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയിയോടെയായിരുന്നു സംഭവം. പെൺകുട്ടിയെ കൊന്ന് തലയുമായാണ് പ്രതിയായ പ്രകാശ് രക്ഷപ്പെട്ടത് എന്നാണ് ഞെട്ടിക്കുന്ന റിപ്പോർട്ട്. കഴിഞ്ഞ ദിവസം പ്രതിയും പെൺകുട്ടിയുമായുളള വിവാഹനിശ്ചയ ചടങ്ങുകൾ നടന്നിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ വീട്ടിലേക്ക് വനിതാ ശിശുവികസന ഉദ്യോഗസ്ഥർ എത്തുകയും ചടങ്ങുകൾ തടയുകയും ചെയ്തു. ബാല്യവിവാഹം നിയമപരമായി തെറ്റാണെന്ന് മാതാപിതാക്കൾക്ക് നിർദ്ദേശം നൽകിയതിന് ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ഇതോടെ ഇരയുടെ മാതാപിതാക്കൾ വിവാഹത്തിൽ നിന്നും പിൻമാറുകയായിരുന്നു. ഇരയായ പെൺകുട്ടി പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയായിരുന്നു
എന്നാൽ രാത്രിയോടെ പ്രകാശ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മാതാപിതാക്കളെ പരിക്കേൽപ്പിച്ചതിനു ശേഷം ഇരയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് തലയില്ലാത്ത പെൺകുട്ടിയുടെ മൃതദേഹമാണ് മുട്‌ലുവിനടുത്തുളള വനത്തിൽ നിന്നും കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു.
അതേസമയം പ്രതിക്കായുളള തിരച്ചിൽ പുരോഗമിക്കുകയാണ്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മാതാപിതാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്. അവരിൽ നിന്നും വിശദമായ മൊഴി ശേഖരിച്ചതിനു ശേഷം വിശദമായ നടത്തുമെന്നും പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്