ഇന്ത്യന്‍ വ്യോമസേന കൂടുതല്‍ കരുത്തരാകും; എസ്-400 ട്രയംഫിന്റെ നാലാം യൂണിറ്റ് മെയില്‍ ഇന്ത്യയിലെത്തും

APRIL 28, 2026, 5:45 AM

ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മിത വ്യോമപ്രതിരോധ സംവിധാനമായ എസ്-400 ട്രയംഫിന്റെ (S-400 Triumf) നാലാം യൂണിറ്റ് 2026 മെയില്‍ ഇന്ത്യയിലെത്തും. നേരത്തെ റഷ്യ-ഉക്രെയ്ന്‍ യുദ്ധം കാരണം വിതരണത്തില്‍ തടസ്സങ്ങള്‍ നേരിട്ടിരുന്നെങ്കിലും, പുതുക്കിയ കരാര്‍ പ്രകാരം നാലാം യൂണിറ്റ് മെയ് പകുതിയോടെയോ അവസാനത്തോടെയോ ഇന്ത്യയിലെത്തും.

കരാറിലെ അവസാനത്തെ (അഞ്ചാമത്തെ) യൂണിറ്റ് 2026 അവസാനത്തോടെയോ 2027 ആദ്യമോ ഇന്ത്യയ്ക്ക് കൈമാറുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ദീര്‍ഘദൂര വ്യോമപ്രതിരോധ സംവിധാനങ്ങളില്‍ ഒന്നാണിത്. ഏകദേശം 400 കിലോമീറ്റര്‍ അകലെയുള്ള ശത്രു വിമാനങ്ങള്‍, മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയെ തകര്‍ക്കാന്‍ ഇതിന് ശേഷിയുണ്ട്. അതേപോലെ ഒരേസമയം 80 ലക്ഷ്യങ്ങളെ പിന്തുടരാനും ആക്രമിക്കാനും ഈ സംവിധാനത്തിന് സാധിക്കും.

ഏകദേശം 600 കിലോമീറ്റര്‍ പരിധിയിലുള്ള ശത്രുനീക്കങ്ങള്‍ കണ്ടെത്താന്‍ ഇതിന്റെ കരുത്തുറ്റ റഡാറുകള്‍ സഹായിക്കുന്നു. ഇന്ത്യയുടെ വ്യോമപ്രതിരോധം ശക്തമാക്കുന്നതിനായി വികസിപ്പിക്കുന്ന മള്‍ട്ടി-ലെയര്‍ പ്രതിരോധ ശൃംഖലയുടെ പ്രധാന ഭാഗമാണിത്. നിലവില്‍ ലഭിച്ച മൂന്ന് യൂണിറ്റുകള്‍ പാകിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. നാലാം യൂണിറ്റിന്റെ വരവ് അതിര്‍ത്തിയിലെ നിരീക്ഷണം കൂടുതല്‍ ശക്തമാക്കും.

അഞ്ച് യൂണിറ്റുകള്‍ക്ക് പുറമെ, അഞ്ച് എസ്-400 യൂണിറ്റുകള്‍ കൂടി വാങ്ങാനുള്ള നടപടികള്‍ക്ക് പ്രതിരോധ മന്ത്രാലയം അടുത്തിടെ അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ ഇന്ത്യയുടെ പക്കല്‍ ആകെ 10 എസ്-400 യൂണിറ്റുകള്‍ ഉണ്ടാകും. കഴിഞ്ഞ വര്‍ഷം നടന്ന ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് എസ്-400 സംവിധാനത്തിന്റെ പ്രകടനം ഇന്ത്യന്‍ വ്യോമസേനയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കിയിരുന്നു. റഷ്യയുമായി ചേര്‍ന്ന് ഇതിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഒരു സെന്റര്‍ ഇന്ത്യയില്‍ തുടങ്ങാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam