മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെയ്‌ക്കെതിരെ പരാതിയുമായി ഓള്‍ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ. വ്യാജമരണ വാർത്ത പ്രചരിപ്പിച്ചതിന് നടിക്കെതിരെ മുംബൈയിലെ വിഖ്രോലി പാർക്ക്സൈറ്റ് പോലീസ് സ്റ്റേഷനില്‍ അസോസിയേഷൻ പരാതി നല്‍കി.
പബ്ലിസിറ്റിക്ക് വേണ്ടി വ്യാജ മരണവാർത്ത പ്രചരിപ്പിച്ച പൂനം പാണ്ഡെയ്‌ക്കും അവരുടെ മാനേജറിനും എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ഓള്‍ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
"സെർവിക്കല്‍ ക്യാൻസർ മൂലം പൂനം പാണ്ഡെ മരണപ്പെട്ടെന്ന വാർത്ത ഇന്ത്യൻ ചലച്ചിത്ര മേഖലയെ ഞെട്ടിച്ചിരുന്നു. വാർത്ത പ്രചരിപ്പിച്ചത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് ഒടുവില്‍ സ്ഥിരീകരണം വന്നു. അവർക്ക് ആദരാഞ്ജലി അർപ്പിച്ച ഓരോരുത്തരെയും അപമാനിക്കുന്നതിന് തുല്യമായ സമീപനമാണ് നടിയുടെ ഭാഗത്ത് നിന്നുണ്ടായത്.
പിആറിന് വേണ്ടി വ്യാജ വാർത്ത പ്രചരിപ്പിച്ച നടിക്കെതിരെയും അവരുടെ മാനേജറിനെതിരെയും കേസ് രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. മറ്റൊരാളും ഇത്തരം വ്യാജവാർത്തകള്‍ പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ പൂനം പാണ്ഡെയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമായിരുന്നു നടി മരിച്ചുവെന്ന തരത്തില്‍ വാർത്തകള്‍ പുറത്തുവന്നത്. കുടുംബാംഗങ്ങള്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ താൻ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടി തന്നെ രംഗത്തെത്തുകയായിരുന്നു. സെർവിക്കല്‍ ക്യാൻസറിനെതിരായ ബോധവത്കരണമാണ് താനുദ്ദേശിച്ചതെന്നും താരം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്