ഗാസിയാബാദ്: വീട്ടില്‍ നിന്ന് 500 രൂപ കാണാതായെന്ന് ആരോപിച്ച് പത്ത് വയസുകാരനെ പിതാവും രണ്ടാനമ്മയും അടിച്ചുകൊന്നതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ത്യോഡി ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ പിതാവിനെയും രണ്ടാനമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പിതാവ് നൗഷാദിനും രണ്ടാനമ്മ റസിയയ്ക്കുമൊപ്പമാണ് 10 വയസുകാരനായ ആദ് താമസിച്ചിരുന്നത്. അതേസമയം ഇരുവരും കുട്ടിയെ ആവശ്യമില്ലാതെ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അയല്‍ക്കാർ വ്യക്തമാക്കുന്നു.
ശനിയാഴ്ച രാവിലെയാണ് ദമ്പതികള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 500 രൂപ കാണാനില്ലെന്ന് പറഞ്ഞ് ആദിനെ മർദ്ദിക്കുന്നത്. കല്‍ക്കരി സ്റ്റൗ കത്തിക്കാൻ ഉപയോഗിക്കുന്ന ലോഹ പെെപ്പ് ഉപയോഗിച്ചാണ് നൗഷാദ് കുട്ടിയെ മർദ്ദിച്ചത്. കുട്ടിയുടെ തലയ്ക്കേറ്റ ശക്തമായ അടിയാണ് മരണകാരണമെന്നാണ് പുറത്തു വരുന്നവിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്