കുര്‍സ്‌ക് മേഖല സന്ദര്‍ശിച്ച് വിജയാഘോഷം നടത്തി പുടിന്‍

MAY 21, 2025, 8:25 AM

മോസ്കോ: കഴിഞ്ഞ മാസം ഉക്രൈൻ സൈന്യത്തെ പ്രദേശത്ത് നിന്ന് പുറത്താക്കിയതിനുശേഷംആദ്യമായി പടിഞ്ഞാറൻ കുർസ്ക് മേഖല സന്ദർശിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ചൊവ്വാഴ്ചത്തെ സന്ദർശന വേളയിൽ പുടിൻ മേഖലയിലെ സന്നദ്ധ സംഘടനകളെ സന്ദർശിച്ചതായും കുർസ്ക്-II ആണവ നിലയം സന്ദർശിച്ചതായും ക്രെംലിൻ പറഞ്ഞു.

ആക്ടിംഗ് ഗവർണർ അലക്സാണ്ടർ ഖിൻഷൈൻ ഉൾപ്പെടെ മേഖലയിലെ സന്നദ്ധപ്രവർത്തകരെയും പ്രാദേശിക ഉദ്യോഗസ്ഥരെയും പുടിൻ കണ്ടുമുട്ടുന്ന വീഡിയോ  സ്റ്റേറ്റ് ടെലിവിഷൻ പങ്കിട്ടിട്ടുണ്ട്. ക്രെംലിന്റെ ആദ്യത്തെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സെർജി കിരിയെങ്കോയും പുടിനൊപ്പം ഉണ്ടായിരുന്നു.

ഏപ്രില്‍ അവസാനത്തില്‍ കുര്‍സ്‌ക് മേഖലയില്‍ നിന്ന് ഉക്രേനിയന്‍ സൈന്യത്തെ പിന്‍വലിച്ചതായി റഷ്യ പ്രഖ്യാപിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ റഷ്യന്‍ അധിനിവേശമാണിത്. 2022-ലെ റഷ്യയുടെ അധിനിവേശത്തിന് വെറും രണ്ട് വര്‍ഷത്തിന് ശേഷം, ഓഗസ്റ്റ് 6-ന് ഉക്രെയ്ന്‍ ശക്തമായ ആക്രമണം നടത്തിയിരുന്നു. 

vachakam
vachakam
vachakam

ഡ്രോണുകളുടെയും പാശ്ചാത്യ ആയുധങ്ങളുടെയും പിന്‍ബലത്തില്‍ റഷ്യന്‍ അതിര്‍ത്തിയിലൂടെ കുര്‍സ്‌ക് മേഖലയിലേക്ക് ഉക്രെയ്ന്‍ സൈന്യം അതിക്രമിച്ചു കയറിയെങ്കിലും റഷ്യയോട് പൊരുതി നില്‍ക്കാനായില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam